തിരുവനന്തപുരം- ആർ.എസ്.എസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ വേണ്ടത് വിപുലമായ യോജിപ്പും ഇടതുപക്ഷ ഐക്യവുമാണെങ്കിലും അതിനൊക്കെ അടിസ്ഥാനം സി.പി.എമ്മിന്റെ കരുത്താണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനായി ചിട്ടയായ പ്രവർത്തനങ്ങൾ നടത്താൻ വരും ദിവസങ്ങളിൽ കഴിയണമെന്നും പിണറായി പറഞ്ഞു. മോഡി സർ ക്കാർ ആർ.എസ്.എസ് നയങ്ങളാണ് നടപ്പാക്കുന്നത്. രാജ്യത്തിന്റെ മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും കേന്ദ്രസർക്കാർ തകർക്കുകയാണ്. രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാണ് ആർ.എസ്.എസ് ശ്രമം. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. പകയും വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് ബി.ജെ.പി, ആർ.എസ്.എസ് ശ്രമം. മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടു ന്നു. ഗാന്ധിജിയെ വെടിവെച്ചു കൊന്നവരുടെ പിൻഗാമികൾ ഗോഡ്‌സെയെ ദൈവമായി കാണുന്നു. രാജ്യത്തിന്റെ നിലനിൽപ്പാണ് പ്രധാനം. ജനജീവിതം മോഡി സർക്കാർ ദുസ്സഹമാക്കുകയാണ്. കാർഷിക മേഖല തകർന്നടിഞ്ഞു. കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് കേന്ദ്ര ഭരണം. നികുതി ചുമത്തുന്ന സർവ്വ അധികാരവും കേന്ദ്രസർക്കാർ എടുത്തിരി ക്കുകയാണ്. അതാണ് ജി.എസ്.ടി. ഒരു തയ്യാറെടുപ്പും നടത്താതെയാണ് ജി.എസ്.ടി നടപ്പാക്കിയത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം രാജ്യം നേരിട്ടത്. കേന്ദ്ര സർക്കാരിന്റെ പിടിപ്പുകെട്ട ഭരണമാണ് ഇതിനു കാരണം. ജി.എസ്.ടി നടപ്പാക്കിയതോടെ സാമ്പത്തിക നിരക്ക് താഴോട്ട് പോയി. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്രബജറ്റ് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതൊന്നും കേന്ദ്രബജറ്റിൽ ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.എസ്. അച്യുതാനന്ദൻ എന്നിവർ സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.എം. മണി എന്നിവരും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകി. സ്വാഗത സംഘ ജനറൽ കൺവീനർ വി. ശിവൻകുട്ടി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബി.പി. മുരളി നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ട ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരം റെഡ് വളണ്ടിയർമാരുടെ മാർച്ച് നടന്നു. 2367 ബ്രാഞ്ചുകളിൽ നിന്ന് എത്തിയവർ ആറു കേന്ദ്രങ്ങളിൽ നിന്ന് ജാഥയായി സെൻട്രൽ സ്റ്റേഡിയത്തിലേക്കൊ ഴുകി. സി.പി.എമ്മിന്റെ സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു പ്രകടനം.