Sorry, you need to enable JavaScript to visit this website.

സാമ്പാറിന് രുചി പോര;അമ്മയെയും സഹോദരിയെയും യുവാവ് വെടിവെച്ച് കൊന്നു


ബംഗളൂരു: സാമ്പാറിന് രുചി കുറഞ്ഞുപോയതിന്റെ പേരിൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു. വീട്ടിലുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും വെടിവെപ്പ് നടന്നതും. ഉത്തര കർണാടകയിലെ കൊടഗോഡ് ആണ് സംഭവം.  മഞ്ചുനാഥ് ഹസ്ലാർ ആണ് യുവാവാണ് അമ്മ പാർവതി നാരായണ ഹസ്ലാർ (42) സഹോദരി രമ്യ നാരായണ ഹസ്ലാർ (19) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.

മദ്യപാനിയായ മഞ്ചുനാഥ് വീട്ടിൽ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് വാക്കേറ്റത്തിലേർപ്പെട്ടു.  സഹോദരിക്ക് വായ്പ എടുത്ത് മൊബൈൽ ഫോൺ വാങ്ങി നൽകാനുള്ള അമ്മയുെട തീരുമാനത്തെയും  ഇയാൾ എതിർത്തു. വാക് തർക്കത്തിനിടെ മഞ്ചുനാഥ് വീട്ടിലുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ച് അമ്മയ്ക്കും സഹോദരിക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഇയാളുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ മടങ്ങിയെത്തിയ അച്ഛൻ ഭാര്യയേയും മകളേയും മകൻ കൊലപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. മഞ്ചുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു


 

Latest News