Sorry, you need to enable JavaScript to visit this website.

അച്ഛനും അമ്മാവന്മാരും പാര്‍ട്ടി നേതാക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 28 പേര്‍ക്കെതിരെ കേസ്

ലളിത്പൂര്‍- ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും സമാജ് വാദി പാര്‍ട്ടി, ബഹുജന്‍സമാജ് പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്തവരില്‍ സമാജ് വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് തിലക് യാദവും ബി.എസ്.പി ജില്ലാ പ്രസിഡന്റ് ദീപക് അഹിര്‍വാറും ഉള്‍പ്പെടുന്നു.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് ആദ്യമായി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. അന്ന് രക്ഷപ്പെട്ടെങ്കിലും ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേന കൊണ്ടുപോയി ആളൊഴിഞ്ഞ ഫാമില്‍വെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് തന്നെ കൈമാറിയ ഒരു സ്ത്രീ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്നും അവിടെ പലതവണയായി എത്തിയവര്‍ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി നല്‍കിയ പരാതി. ആരോടോ പ്രതികാരം തീര്‍ക്കാനെന്ന വണ്ണമാണ് തിലക് യാദവ് ക്രൂരമായി പീഡിപ്പിച്ചതെന്നും പിന്നീട് അയാളുടെ ബന്ധുക്കളും ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞു.
അമ്മയുടെ സഹോദരന്റെ വീട്ടില്‍ ചെന്നപ്പോള്‍ നാല് അമ്മാവന്മാരും പീഡിപ്പിച്ചു. ആരോടും പറയാതിരുന്നത് അമ്മയെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

 

Latest News