തിരുവനന്തപുരം- മോൻസണിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സർക്കാർ ഒരുകാലത്തും ചെമ്പോല യഥാർഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ച് വ്യക്തമാക്കുന്ന 350 വർഷം പഴക്കമുള്ള വ്യാജ ചെമ്പോല പുരാവസ്തു തട്ടിപ്പുകാരനായ മോൻസണിന്റെ പക്കലുണ്ടെന്ന തരത്തിൽ വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനെതിരെ നടപടിയെടുക്കുമോയെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദ്യോത്തര വേളയൽ ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.