Sorry, you need to enable JavaScript to visit this website.

വീഡിയോ ഗെയിം ലഹരി ഇല്ലാതാക്കിയത് അമ്മയുടെയും മകന്റെയും ജീവൻ

കൊല്ലം : കരുനാഗപ്പള്ളിയിൽ വീഡിയോ ഗെയിമിനോടുള്ള പതിനഞ്ചുകാരന്റെ  അടിമത്തം ഇല്ലാതാക്കിയത് രണ്ടു ജീവിതങ്ങൾ. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരിൽ മധുവിന്റെയും സന്ധ്യയുടെയും മകൻ ആദിത്യൻ (15) കഴിഞ്ഞ ദിവസം തൂങ്ങി മരിക്കുകയായിരുന്നു. ആദിത്യന്റെ മൃതദേഹം കണ്ട് കുഴഞ്ഞു വീണ അമ്മ സന്ധ്യ (38) ഇന്നലെ മരിച്ചു.

വീഡിയോ ഗെയിമിന് അടിമയായിപ്പോയ ആദിത്യനെ ഗെയിം കളിക്കുന്നതിൽ നിന്ന് അമ്മ വിലക്കിയതാണ് രണ്ടു പേരുടെ ജീവനെടുത്തത്. കളരിവാതുൽ ഗവ.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സന്ധ്യ കരുനാഗപ്പള്ളിയിൽ തുണിക്കടയിൽ സെയിൽസ് വുമണായിരുന്നു.
അർബുദ രോഗം ബാധിച്ച പിതാവ് മധുവും ഇളയ മകൻ അനന്തുവുമാണ് ഈ കുടുംബത്തിൽ ഉറ്റവർ പോയതിന്റെ ദുഖം ഏറ്റുവാങ്ങി ജീവിക്കുന്നത്. മൊബൈൽ ഫോണിൽ പബ്ജി കളിക്കുന്നതായിരുന്നു ആദിത്യന്റെ ഹോബി. വളരെ പെട്ടെന്ന് തന്നെ ആദിത്യൻ വീഡിയോ ഗെയിമുകൾക്ക് അടിമയാകുകയായിരുന്നു.
 

Latest News