ദൽഹി: ലഖിംപുറിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് സുപ്രീം കോടതി. സംഭവത്തിൽ ആരൊക്കെ മരിച്ചു, എഫ് ഐ ആറിൽ ആരുടെയൊക്കെ പേരുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വിശദമായ വിവരങ്ങൾ അടങ്ങിയ തൽസ്ഥിതി റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്. കോടതി സ്വമേധയാ എടുത്ത കേസിൽ നാളെ വീണ്ടും വാദം കേൾക്കും. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ പൊതുതാൽപര്യ ഹർജി സംബന്ധിച്ചും സുപ്രീംകോടതി വിവരങ്ങൾ തേടിയിട്ടുണ്ട്. എട്ട് പേർ മരണപ്പെട്ട സംഭവം നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.