Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീറ്റ് പരീക്ഷയിൽ അടുത്തവർഷം മുതൽ മാറ്റം

ന്യൂദൽഹി- നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷാ രീതിയിൽ അടുത്ത അദ്ധ്യയന വർഷം  (2022-23) മുതലേ മാറ്റം വരുത്തുവെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ വർഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരെ 41 പിജി ഡോക്ടർമാർ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം കേന്ദ്രത്തേയും ദേശീയ  പരീക്ഷാ ബോർഡിനെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ്  സർക്കാർ  തിരുമാനം മാറ്റിയത്. വിദ്യാർഥികളുടെ താത്പര്യം കണക്കിലെടുത്താണ് മാറ്റമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇന്നലെ സുപ്രീംകോടതിയിൽ പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാടു രേഖപ്പെടുത്തിയ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജികൾ തീർപ്പാക്കി.പരീക്ഷാ രീതിയിൽ വരുത്തുന്ന മാറ്റത്തിനെതിരെ കോടതിയെ സമീപിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ടായിരിക്കുമെന്ന് ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.  
    ജൂലായ് 23നാണ് നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷയ്ക്കു വിജ്ഞാപനം ഇറക്കിയത്. നവംബർ 13നും 14ലും ആയി പരീക്ഷ നടക്കാനിരിക്കെ ആഗസ്റ്റിൽ പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്തി. നിലവിലെ മാറ്റം അനുസരിച്ച് 100 ശതമാനം ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നാണ്. 2018-20 ൽ  60 ശതമാനം ചോദ്യങ്ങൾ വിദ്യാർത്ഥി തിരഞ്ഞെടുത്ത വിഭാഗത്തിൽ നിന്നും 40 ശതമാനം ചോദ്യങ്ങൾ ജനറൽ മെഡിസിനിൽ നിന്നുമായിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചപ്പോൾ അടുത്ത വർഷം ജനുവരി, 10,11 തീയതികളിലേക്ക് പരീക്ഷ മാറ്റി.  എന്നാൽ ഈ അധ്യയന വർഷം പഴയ  രീതിയിൽ തന്നെ പരീക്ഷ നടത്തണമെന്ന്  കഴിഞ്ഞ ദിവസം കോടതി  വ്യക്തമാക്കിയിരുന്നു.
 

Latest News