ലഖ്‌നൗ- കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാര്‍ ഓടിച്ചു കയറ്റിയെന്ന് കർഷകർ. സംഭവത്തില്‍ രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടതായി അവര്‍ പറഞ്ഞു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര മന്ത്രി അജയ് മിശ്രയും പങ്കെടുക്കുന്ന ഒരു പരിപാടി തികുനിയയില്‍ നടക്കാനിരിക്കെയാണ് കര്‍ഷകര്‍ വിവാദ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിമാരുടെ വാഹന വ്യൂഹത്തിലെ കാറുകള്‍ റോഡരികള്‍ പ്രതിഷേധവുമായി നില്‍ക്കുന്ന കര്‍ഷകര്‍ക്കു നേരെ ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഏട്ടു പേര്‍ക്ക് പരിക്കേറ്റതായും കര്‍ഷകര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ലഖിംപൂര്‍ ഖേരി ജില്ലയില്‍ വ്യാപക പ്രതിഷേധമുണ്ടായി. വാഹനങ്ങൾക്ക് തീയിട്ടു.