Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീയുടെ പാവാടയ്ക്ക് താഴെ  ഫോട്ടോ  എടുത്താല്‍  അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ 

ഹോങ്കോംഗ്- സ്ത്രീകളുടെ പാവാടകയ്ക്കടിയിലൂടെ ഫോട്ടോ എടുത്താല്‍ ഇനി അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ. ഹോങ്കോങ്ങിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് പുതിയ നിയമനിര്‍മാണം നടത്തിയത്. അനുവാദമില്ലാതെ സ്ത്രീകളുടെ പാവാടയ്ക്ക് കീഴ് ഭാഗത്തേക്ക് ആരെങ്കിലും ഫോട്ടോ എടുക്കുകയോ ചിത്രങ്ങള്‍ പങ്കിടുകയോ ചെയ്താല്‍ അയാള്‍ക്ക് ജയിലില്‍ പോകേണ്ടിവരും. വ്യാഴാഴ്ചയാണ് ഹോങ്കോങ് നിയമം പാസാക്കിയത്. അതായത് സമ്മതമില്ലാതെ ഒരു സ്ത്രീയുടെ പാവാടയ്ക്ക് താഴെയുള്ള സ്ത്രീകളുടെ ഫോട്ടോകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ എടുത്താല്‍ ഇനി അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനുള്ള കുറ്റകൃത്യമായി കണക്കാക്കും.
മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യമിടുന്നത്. ആരുടെയെങ്കിലും സ്വകാര്യ നിമിഷങ്ങളോ നഗ്‌ന ദൃശ്യങ്ങളോ രഹസ്യമായി കാണുകയോ റെക്കോര്‍ഡുചെയ്യുകയോ ചെയ്യുക, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഫോട്ടോകളോ വീഡിയോകളോ പങ്കിടുക, ലൈംഗികമായി പ്രചോദിപ്പിക്കപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുക എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
മാര്‍ക്കറ്റുകളിലോ കടകളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ രഹസ്യമായി നിര്‍മ്മിക്കുന്ന അത്തരം ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ ധാരാളം പങ്കുവയ്ക്കുന്നു. സ്ത്രീകളറിയാതെ പകര്‍ത്തുന്ന ഇത്തരം ചിത്രങ്ങള്‍ ലൈംഗിക താല്‍പര്യത്തോടെ പങ്കുവെക്കുന്നതും ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മാണം.
ഹോങ്കോങ്ങിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പുതിയ നിയമത്തിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കിയിരിക്കുന്നു. പുതിയ നിയമത്തില്‍, നാല് പ്രവര്‍ത്തനങ്ങളെ കൂടി കുറ്റകൃത്യമായി തരംതിരിച്ചിട്ടുണ്ട്, അതിനുശേഷം വോയിറിസവുമായി ബന്ധപ്പെട്ട മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, സ്വകാര്യ സ്ഥലങ്ങളിലും ഇത്തരം ചിത്രങ്ങള്‍ എടുക്കുകയോ റെക്കോര്‍ഡിംഗുകള്‍ നടത്തുകയോ ചെയ്യുന്നത് കുറ്റകൃത്യത്തിന്റെ വിഭാഗത്തില്‍പെടും. ഫോട്ടോ എടുക്കുന്നയാളും ഷെയര്‍ ചെയ്യുന്നയാളും കുറ്റവാളികളായി കണക്കാക്കുന്നതാണ് പുതിയ നിയമം. സമ്മതമില്ലാതെ സ്വകാര്യ നിമിഷങ്ങളില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും പങ്കുവെക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും.
രണ്ടുതവണ കുറ്റം ചാര്‍ത്തപ്പെട്ടാല്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ഉള്‍പ്പെടുത്തും. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ളവയും നിയമത്തിന്റെ പരിധിയില്‍ വരും. പുതിയ നിയമനിര്‍മാണത്തെ സ്വാഗതം ചെയ്യുന്നതായി സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് ലിന്‍ഡ എസ് വൈ വോങ് പറഞ്ഞു.

Latest News