അഹമ്മദാബാദ്- ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇറാനില്‍നിന്നെത്തിയ ബോട്ട് പിടിച്ചെടുത്തത്. ഏഴ് ജീവനക്കാര്‍ അറസ്റ്റിലായി.
30-50 കിലോഗ്രാം ഹെറോയിന്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് 150-250 കോടി വിലവരും. അറസ്റ്റിലായവരെല്ലാം ഇറാനിയന്‍ പൗരന്‍മാരാണ്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഓപറേഷന്‍.