Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പണം വെളുപ്പിക്കൽ കേസ്: വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമം

റിയാദ് - പണം വെളുപ്പിക്കൽ കേസിൽ അപ്പീൽ കോടതി ശിക്ഷിച്ച സംഘത്തിൽ പെട്ട എട്ടു പേരെ വിദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്ത് സൗദിയിലെത്തിക്കാൻ ഇന്റർപോളുമായി സഹകരിച്ചുവരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കേസിലെ എട്ടു പ്രതികളാണ് വിദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കുന്നത്. പണം വെളുപ്പിക്കൽ കേസിൽ ആകെ 24 പേരാണ് പ്രതികൾ. ഇക്കൂട്ടത്തിൽ പതിനാറു പേർ നേരത്തെ സൗദിയിൽ അറസ്റ്റിലായിരുന്നു. അവശേഷിക്കുന്നവർ വിദേശങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. 
കേസിലെ പ്രതികൾക്ക് എല്ലാവർക്കും കൂടി ആകെ 233 വർഷം തടവാണ് കോടതി വിധിച്ചത്. സുരക്ഷാ, നീതിന്യായ വകുപ്പുകൾ തമ്മിലുള്ള പരസ്പര സഹകരണവും വേഗത്തിലുള്ള ഏകോപനവും രാജ്യരക്ഷയും ദേശീയ സമ്പദ്‌വ്യവസ്ഥയും ലക്ഷ്യമിടുന്ന സംഘങ്ങളെ പിടികൂടാൻ സഹായിക്കുന്നതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
സൗദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘം 1,700 കോടിയോളം റിയാൽ വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികൾക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷ 20 വർഷം തടവാണ്. 
കേസിലെ പ്രതികളായ സൗദി പൗരന്മാർ ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതിൽ നിന്ന് തടവു ശിക്ഷക്ക് തുല്യമായ കാലത്തേക്ക് വിലക്കിയിട്ടുണ്ട്. വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തും. പ്രതികൾക്ക് എല്ലാവർക്കും കൂടി കോടിക്കണക്കിന് റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. പ്രതികൾ വെളുപ്പിച്ച മുഴുവൻ പണവും കണ്ടുകെട്ടാനും വിധിയുണ്ട്. 
ഫാക്ടറികൾ, കമ്പനികൾ, സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ മറയിലാണ് പ്രതികൾ സംഘിടതമായി പണം വെളുപ്പിക്കൽ ഇടപാടുകൾ നടത്തിയത്. പണം വെളുപ്പിക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകളിൽ പങ്കാളിത്തം വഹിക്കൽ, പണം ശേഖരിക്കൽ, വിദേശങ്ങളിലേക്ക് അയക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകളെ കുറിച്ച് അറിവുണ്ടായിട്ടും അതേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതിരിക്കൽ, പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകൽ, കൈക്കൂലി എന്നിവ അടക്കം വ്യത്യസ്ത പങ്കുകളാണ് പ്രതികൾ വഹിച്ചതെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് വ്യത്യസ്ത ശിക്ഷകൾ കോടതി പ്രഖ്യാപിച്ചത്. 


 

Latest News