റിയാദ് - നാലു ദിവസത്തിനിടെ സൗദിയിലെ മസ്ജിദുകളിൽ വിശ്വാസികൾക്കും ജീവനക്കാർക്കുമിടയിൽ കൊറോണ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇതുമൂലം നാലു ദിവസത്തിനിടെ രാജ്യത്ത് മസ്ജിദുകളൊന്നും അണുനശീകരണ ജോലികൾക്കു വേണ്ടി താൽക്കാലികമായി അടച്ചിട്ടില്ലെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെത്തുന്ന വിശ്വാസികൾ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നതിനെ മന്ത്രാലയം പ്രശംസിച്ചു. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.