Sorry, you need to enable JavaScript to visit this website.

പിണങ്ങിപ്പോയതിന് ഭാര്യയുടെ അശ്ളീല ദൃശ്യം വെബ്‌സൈറ്റില്‍  പോസ്റ്റു ചെയ്തു; ബന്ധുക്കള്‍ക്ക് ലിങ്കും അയച്ചു

മുംബൈ- പിണങ്ങിപ്പോയതിന് ഓണ്‍ലൈനില്‍ ഭാര്യയുടെ അശ്ളീലദൃശ്യം പോസ്റ്റ് ചെയ്ത ഗുജറാത്ത് ബിസിനസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 21 കാരിയുടെ പരാതിയില്‍ എംഎച്ച്ബി പോലീസാണ് കേസെടുത്തത്. യുവതിയെ ബിസിനസുകാരന്‍ രണ്ടാമത് വിവാഹം കഴിച്ചയാളാണ്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചനെ തുടര്‍ന്ന് പോലീസ് ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ സ്ഥാപനം നടത്തുന്ന എകെ ഗോക്ലാനി എന്നയാളുടെ മുന്‍ ഉദ്യോഗസ്ഥയാണ് യുവതി. ഇയാള്‍ ജോലിക്കാരിയുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും ഈ വര്‍ഷം ആദ്യം വിവാഹിതരാകുകയും ചെയ്തു.ഏഴു മാസം കഴിഞ്ഞപ്പോഴാണ് യുവതി ഗോക്ലാനി നേരത്തേ തന്നെ വിവാഹിതനാണെന്ന് മനസ്സിലാക്കിയത്. ഇതോടെ അവര്‍ വിവാഹബന്ധം ഉപേക്ഷിച്ചു. തുടര്‍ന്ന് ഗോക്ലാനി ഇന്‍സ്റ്റാഗ്രാമില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇരുവരും തമ്മിലുള്ളതും യുവതിയുടെ തനിച്ചുള്ളതുമായ അശ്ളീല ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്തു. പിന്നീട് യുവതിയുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം ഗോക്ലാനി മറ്റ് സ്ത്രീകളെയും ഇതുപോലെ ഉപദ്രവിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തി.അശ്ളീലചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ട വെബ്സൈറ്റിന്റെ ലിങ്ക് കുടുംബാംഗങ്ങളുടെ ഫോണിലേക്ക് വരികയായിരുന്നു. ഈ കാരണത്താല്‍ സഹോദരിയുടെ ഉറപ്പിച്ച വിവാഹം പോലും മുടങ്ങി. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ വ്യാജ അക്കൗണ്ട് പോലീസ് കണ്ടുപിടിക്കുകയും ഗോക്ലാനിയെ കണ്ടുപിടിക്കുകയുമായിരുന്നു. ബുധനാഴ്ച ഇയാള്‍ മുംബൈയില്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ഇയാളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Latest News