കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കേസിലെ എട്ടാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിർഷ ഹാജരായത്.
നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 179 പേരുടെ വിസ്താരമാണ് പൂർത്തിയായത്. കാവ്യാമാധവൻ ഉൾപ്പെടെയുള്ളവരുടെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്.
2017ലാണ് കൊച്ചിയിൽവെച്ച് നടി അക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ഓഗസ്റ്റിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്പെഷ്യൽ ജഡ്ജിയുടെ ആവശ്യ പ്രകാരം ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.