Sorry, you need to enable JavaScript to visit this website.

കോവിഡ് വാര്‍ഡില്‍ ഗ്രൂപ്പ് സെക്സ്, നിയന്ത്രിക്കാന്‍ കഴിയാതെ ജീവനക്കാര്‍

ബാങ്കോക്ക്- കോവിഡ്19  രോഗികള്‍ക്കായി തയ്യാറാക്കിയ കൊവിഡ് വാര്‍ഡില്‍ രോഗികള്‍ തമ്മില്‍ ഗ്രൂപ്പ് സെക്സ് നടന്നുവെന്ന വാര്‍ത്തയാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കോക്കിലെ സമുത് പ്രറുആംജയ് ആശുപത്രിയിലാണ് സംഭവം. രോഗികള്‍ തമ്മിലുള്ള ബന്ധം വഴിവിട്ടതോടെ ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ബാങ്കോക്കിലെ സമൂത് പ്രവശ്യയിലെ ബാങ് ഫ്ലി ജില്ലയിലെ ഒരു കോവിഡ് ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ പ്രവിശ്യയിലെ ജീവനക്കാര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റെയ്ഡ് നടന്നത്. പോലീസിനെ കൂടാതെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ആശുപത്രിയില്‍ ആയിരത്തിലധികം രോഗികളുള്ളതിനാല്‍ തുടര്‍ അന്വേഷണം വിഷമകരമാണ്. രോഗികള്‍ പിപിഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ആളുകളുടെ രോഗികളുടെ മുഖം വ്യക്തമല്ല.
പിപിഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്ക് ലഹരിമരുന്ന് ഉത്പന്നങ്ങള്‍ കടത്തിവിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ആശുപത്രിയിലെ സുരക്ഷാ വിഭാഗത്തിലടക്കം ജോലി ചെതിരുന്നവരെ ചോദ്യം ചെയ്തേക്കും. ആശുപത്രിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് സ്ത്രീകളെയും പുരുഷന്മാരെയും പാര്‍പ്പിച്ചിരുന്ന വാര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. ലഹരിമരുന്ന് ഉപയോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണം നടത്താന്‍ പോലീസിനൊപ്പം പ്രാദേശിക ഭരണാധികാരികളും സൈനിക ഉദ്യോഗസ്ഥരുമുണ്ടാകും. ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ആശുപത്രി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. കേസെടുത്ത പോലീസ് പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ പരിശോധന നടത്തുകയും ചെയ്തു. മയക്കുമരുന്ന്, ലഹരിമരുന്ന്, ഇ സിഗരറ്റ് എന്നിവ രോഗികള്‍ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവയൊന്നും ആശുപത്രിയിലെ വാര്‍ഡുകളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറയുന്നുണ്ട്. പിപിഇ കിറ്റ് ധരിച്ചാണ് പോലീസ് വാര്‍ഡുകളിലെത്തി പരിശോധിച്ചത്. പുരുഷന്മാരും സ്ത്രീകളുമായ രോഗികള്‍ സംഘം ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും അടുത്ത് ഇടപഴകുന്നതും സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായി.ആയിരത്തോളം കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ചില രോഗികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ  ജീവനക്കാര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെ രോഗികള്‍ക്കിടെയില്‍ നിരോധിത ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന് കണ്ടെത്തി. ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. സ്ത്രീകളെ പാര്‍പ്പിച്ചിരുന്ന വാര്‍ഡിലേക്ക് പുരുഷന്മാര്‍ പോകുന്നതും സ്ത്രീകള്‍ പുരുഷന്മാരുടെ വാര്‍ഡുകളില്‍ തുടര്‍ച്ചയായി എത്തുന്നതും പരിശോധനയില്‍ കണ്ടെത്തി. സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രോഗികള്‍ തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തിയത്.

Latest News