Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ കര്‍ഷക സമരക്കാര്‍ക്കു നേരെ പോലീസ് ആക്രമണം; കര്‍ഷകര്‍ സംസ്ഥാനത്തുടനീളം റോഡ് ഉപരോധിക്കും

ചണ്ഡീഗഢ്- ഹരിയാനയില്‍ കര്‍ണലില്‍ സമാധാനപരമായി സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കു നേരെ പോലീസ് ലാത്തിവീശി. പോലീസിന്റെ മര്‍ദനമേറ്റ് നിരവധി സമരക്കാര്‍ക്ക് പരിക്കുണ്ട്. നൂറുകണക്കിന് കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണലിലെ  ടോള്‍ പ്ലാസ ഉപരോധത്തിനിടെയാണ് പോലീസ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ഹൈവേകളും ടോള്‍ പ്ലാസകളും ഉപരോധിക്കാന്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. 

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ മണ്ഡലമായി കര്‍ണലില്‍ ശനിയാഴ്ച നടന്ന ബിജെപി യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍കറും മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയെ തടയാനായി കര്‍ണലിനടുത്ത ബസ്താര ടോള്‍ പ്ലാസയില്‍ നിരവധി കര്‍ഷകര്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ക്കെതിരെ പോലീസ് ക്രൂരമായാണ് ലാത്തി ചാര്‍ജ് നടത്തിയത്.കര്‍ഷക നിയമം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സര്‍ക്കാരിന്റെ എല്ലാ പരിപാടികളും തടയാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപിയുടേയും സര്‍ക്കാരിന്റെയും പരിപാടികള്‍ക്കെതിരെ സമരം നടന്നു വരുന്നുണ്ട്.

Latest News