Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഡംബര യാത്രയുടെ അനുഭൂതി  

ഡെക്കാൻ ഒഡീസി

ലോകത്തെ തലയെടുപ്പുള്ള റെയിൽവേ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. വിസ്തൃതമായ രാജ്യത്തിന്റെ ഏത് കോണിലും റെയിൽവേയുടെ സാന്നിധ്യമുണ്ട്. ലോകത്തെ നാലാമത്തെ ഏറ്റവും വിസ്തൃതമായ സംവിധാനമാണ് ഇന്ത്യൻ റെയിൽവേ-ദൈർഘ്യം 1,19,630 കിലോ മീറ്റർ. മുംബൈ പോലെ തിരക്കേറിയ നഗരങ്ങളുടെ നട്ടെല്ലാണ് ഇടതടവില്ലാതെ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനുകൾ. മഹാനഗരത്തിന്റെ നൂറ് കിലോ മീറ്റർ പരിധിയിൽ വരെ ചെന്ന് താമസിക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. മെട്രോ, മോണോ പരിഷ്‌കാരങ്ങളിലൂടെ വളർന്ന് മഹാനഗരത്തിൽ അണ്ടർ ഗ്രൗണ്ട് റെയിൽ പാത ഒരുക്കുന്നതിനെ കുറിച്ചാണ് ആലോചന. അസമിലും തമിഴുനാട്ടിലുമെന്ന് വേണ്ട ഏത് പ്രദേശത്തും സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നു. 
ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളെ കൂടുതൽ ആകർഷിക്കാൻ ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് ഇപ്പോൾ റെയിൽവേ ആവിഷ്‌കരിച്ചു വരുന്നത്. 
ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യ അഹങ്കാരമായി അഞ്ച് ആഡംബര ട്രെയിനുകളുണ്ട്.  

മഹാരാജാസ് എക്‌സ്പ്രസ്  

രാജകീയ പ്രൗഢിയോടെ റെയിൽവേയുടെ അഭിമാനങ്ങളായി പാളത്തിൽ പായുകയാണ്  അഞ്ച് ആഡംബര ട്രെയിനുകളും.  ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുമുഖങ്ങൾ പ്രതിഫലിപ്പിക്കുന്ന സന്നാഹങ്ങളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലേക്ക് പത്തെണ്ണം കൂടി പുതുതായി ഉൾപ്പെടുത്താൻ റെയിൽവേ ഉദ്ദേശിക്കുന്നതായി മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇതിനായി 900 കോടി രൂപ അനുവദിച്ചു. പത്ത് പുതിയ ആഡംബര ട്രെയിനുകളാണ് ഉടൻ പാളങ്ങളിലെത്തുക. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് ഇവയുടെ നിർമാണ ചുമതല. ഓരോ കോച്ചും 5-6 കോടി രൂപ ചെലവിലാണ് നിർമിക്കുക. ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ഇവയുടെ സർവീസ് വൈകാതെ ആരംഭിക്കും. സംസ്ഥാന സർക്കാരുകളുടെ കൂടി പങ്കാളിത്തമുണ്ടായിരിക്കും ടൂറിസം ട്രെയിൻ സർവീസിന്. 

പാലസ് ഓൺ വീൽസ് ജയ്‌സൽമേർ സ്റ്റേഷനിൽ

ഇപ്പോൾ അഞ്ച് ആഡംബര ട്രെയിൻ സർവീസുകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ഉള്ളത്. ഇന്ത്യയുടെ മഹാരാജാസ് എക്‌സ്പ്രസ് ലോകത്തിലെ തന്നെ ആഡംബര ട്രെയിനുകളുടെ പട്ടികയിൽ നാലാം സ്ഥാനം നേടിയതാണ്. ഐആർസിടിസി  ഉടമയായ ട്രെയിൻ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര ട്രെയിനാണ്. ദൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര ആനന്ദിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നാല് ദിവസവും മൂന്ന് രാത്രിയും നീളുന്ന യാത്രയ്ക്ക്  2,80,000 രൂപയാകും.
ഇന്ത്യൻ റെയിൽവേയുടെ അഭിമാനവും ആഡംബരവുമായ പാലസ് ഓൺ വീൽസ് ഇന്ത്യൻ റെയിൽവേയുടെ റാണിയാണ്. ചരിത്ര സ്മാരകമായ ചക്രങ്ങളിലെ കൊട്ടാരം രാജസ്ഥാന്റെ തനത് ശിൽപചാതുരി അനുസ്മരിപ്പിക്കും. ട്രെയിനിൽ 104 പേർക്ക് യാത്ര ചെയ്യാൻ കഴിയും. 25 യാത്രികരെങ്കിലും ഉണ്ടെങ്കിൽ മാത്രേെ ഇത് ലാഭകരമായി പ്രവർത്തിക്കുകയുള്ളൂ. ഒരു യാത്രയ്ക്ക് ഒരാൾക്ക് 3,63,300 രൂപ ചെലവ് വരും. രാജസ്ഥാൻ ടൂറിസം വകുപ്പുമായി  ചേർന്നാണ് ഇന്ത്യൻ റെയിൽവേ ഈ ആഡംബര ട്രെയിൻ പ്രവർത്തിപ്പിക്കുന്നത്. ന്യൂ ദൽഹി, ജയ്പൂർ തുടങ്ങി രാജസ്ഥാനിലെ ടൂറിസ്റ്റ് പ്രദേശങ്ങളെ ദൽഹിയുമായി ബന്ധിപ്പിക്കുന്ന ട്രിപ്പുകളാണ് പാലസ് ഓൺ വീൽസ് യാത്രക്കാർക്ക് നൽകുന്നത്.

ഡെക്കാൻ ഒഡീസിയിലെ ഭോജനശാല 

പാലസ് ഓൺ വീൽസ് വിജയമായതോടെ 2009 ലാണ് റോയൽ രാജസ്ഥാൻ ഓൺ വീൽസ് എന്ന  പുതിയ ട്രെയിൻ കൂടി അവതരിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയിൽ രാജസ്ഥാനെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തും  ഈ ട്രെയിൻ. മറ്റ് ആഡംബര ട്രെയിനുകളെ അപേക്ഷിച്ച് ചാർജ് കുറവാണ്. 42,000 രൂപ വേണ്ടി വരും ഈ യാത്രയ്ക്ക്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ടൂറിനാണ് ഗോൾഡൻ ചാരിയറ്റ്. കേരളം, കർണാടക, ഗോവ, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലൂടെയാണ്  ഈ ട്രെയിനിന്റെ റൂട്ട്. ഏഴ് ദിവസം നീളുന്ന യാത്രക്ക് 1,82,000 രൂപയാണ് ചാർജ്. സ്പാ, റസ്‌റ്റോറന്റ്, ബാർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

 റോയൽ രാജസ്ഥാൻ ഓൺ വീൽസ്

മഹാരാഷ്ട്രയിലെ ടൂറിസത്തിനായാണ് ഡക്കാൻ ഒഡീസി പുറത്തിറക്കിയത്. മുംബൈയിൽ നിന്ന് ആരംഭിച്ച് പത്ത്  ടൂറിസം ലക്ഷ്യ സ്ഥാനങ്ങളിലൂടെ മുംബൈയിൽ തിരിച്ചെത്തും. രത്‌നഗിരി, സിന്ദൂർഗ്, ഗോവ, ഔറംഗബാദ്, അജന്ത, എല്ലോറ നാസിക്, പൂനെ. മൂന്നേ മുക്കാൽ ലക്ഷം രൂപ വേണം യാത്രക്ക്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ റെയിൽവേയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഏർപ്പാടാണ് ആഡംബര തീവണ്ടികളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016 ൽ നഷ്ടം 24 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 63.18 ശതമാനമായി ഉയർന്നു. ഇതെല്ലാം കണക്കിലെടുത്ത് ആഡംബര തീവണ്ടികളിലെ സൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

ഗോൾഡൻ ചാരിയറ്റ്


 




 

Latest News