Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.സി. ചാക്കോ പാര്‍ട്ടിയെ വിഴുങ്ങുന്നുവെന്ന പരാതിയുമായി പാരമ്പര്യ എന്‍.സി.പിക്കാര്‍

കോഴിക്കോട്- കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി.യിലെത്തിയ പി.സി. ചാക്കോ പാര്‍ട്ടിയെ വിഴുങ്ങുന്നുവെന്ന  പരാതിയുമായി പാരമ്പര്യ എന്‍.സി.പിക്കാര്‍. എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത ഈ വിഭാഗം പി.സി. ചാക്കോയെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ദീര്‍ഘകാലത്തെ ദല്‍ഹി വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും പവാറുമായുള്ള ബന്ധവും കൈമുതലായ പി.സി. ചാക്കോ ഇപ്പോള്‍ കേരള എന്‍.സി.പിയെ പൂര്‍ണമായും പിടിയിലൊതുക്കി. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ എന്‍.സി.പിയിലെത്തുമെന്ന് ചാക്കോ കുറെ കാലമായി പറഞ്ഞു നടക്കുന്നു. ഡി.സി.സി പുനഃസംഘടനയില്‍ അസംതൃപ്തരാവുന്ന കോണ്‍ഗ്രസ് നേതാക്കളെ എന്‍.സി.പിയിലെത്തിക്കാമെന്നാണ് ചാക്കോയുടെ കണക്കുകൂട്ടല്‍. ഭരണ മുന്നണിയുടെ ഭാഗമായ എന്‍.സി.പിയിലേക്ക് കോണ്‍ഗ്രസുകാര്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ചാക്കോ പറയുന്നത്.
എ.കെ. ആന്റണിക്കൊപ്പം 1978ല്‍ കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ പിന്നീട് കെ.പി. ഉണ്ണികൃഷ്ണനൊപ്പമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത്. നിരവധി തവണ എം.പി.യും എം.എല്‍.എയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിവരെയും ആയ പി.സി. ചാക്കോ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി. രണ്ട് എം.എല്‍.എമാരുള്ള ഈ പാര്‍ട്ടിയിലെ ഏതാണ്ടെല്ലാവരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായി. എ.കെ. ശശീന്ദ്രന്‍ ഒരു കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് തിരിച്ചുവന്നു. ഈ തവണയും മന്ത്രി സ്ഥാനത്തിന് വേണ്ടി കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും മത്സരിച്ചതാണ്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തോമസ് കെ. തോമസിന് മന്ത്രി പദവി പങ്കുവെക്കാന്‍ ധാരണയുണ്ട്.
മന്ത്രിക്ക് നല്‍കാനുള്ള ശുപാര്‍ശകള്‍ ഇനി പാര്‍ട്ടി സംവിധാനത്തിലൂടെയേ നല്‍കാവൂവെന്ന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് ചാക്കോ നല്‍കിയത് പാര്‍ട്ടിയെ പിടിയില്‍ മുറുക്കുന്നതിന് വേണ്ടിയാണ്. എ.കെ. ശശീന്ദ്രനെ ഇനിയും സ്ഥാനാര്‍ഥിയാക്കരുതെന്ന് കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം എന്‍.സി.പിക്കാര്‍ ആവശ്യപ്പെട്ടതാണെങ്കിലും ശശീന്ദ്രനെ പാര്‍ട്ടി നേതൃത്വം പിന്തുണച്ചു. ശശീന്ദ്രന്റെ എതിര്‍ പക്ഷക്കാര്‍ ഇപ്പോള്‍ പി.സി. ചാക്കോയെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
പി.സി. ചാക്കോ പാര്‍ട്ടിയെ വിഴുങ്ങുന്നുവെന്ന  
പരാതിയുമായി പാരമ്പര്യ എന്‍.സി.പിക്കാര്‍

കോഴിക്കോട് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി.യിലെത്തിയ പി.സി. ചാക്കോ പാര്‍ട്ടിയെ വിഴുങ്ങുന്നുവെന്ന  പരാതിയുമായി പാരമ്പര്യ എന്‍.സി.പിക്കാര്‍. എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത ഈ വിഭാഗം പി.സി. ചാക്കോയെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ദീര്‍ഘകാലത്തെ ദല്‍ഹി വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും പവാറുമായുള്ള ബന്ധവും കൈമുതലായ പി.സി. ചാക്കോ ഇപ്പോള്‍ കേരള എന്‍.സി.പിയെ പൂര്‍ണമായും പിടിയിലൊതുക്കി. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ എന്‍.സി.പിയിലെത്തുമെന്ന് ചാക്കോ കുറെ കാലമായി പറഞ്ഞു നടക്കുന്നു. ഡി.സി.സി പുനഃസംഘടനയില്‍ അസംതൃപ്തരാവുന്ന കോണ്‍ഗ്രസ് നേതാക്കളെ എന്‍.സി.പിയിലെത്തിക്കാമെന്നാണ് ചാക്കോയുടെ കണക്കുകൂട്ടല്‍. ഭരണ മുന്നണിയുടെ ഭാഗമായ എന്‍.സി.പിയിലേക്ക് കോണ്‍ഗ്രസുകാര്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് ചാക്കോ പറയുന്നത്.
എ.കെ. ആന്റണിക്കൊപ്പം 1978ല്‍ കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ പിന്നീട് കെ.പി. ഉണ്ണികൃഷ്ണനൊപ്പമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത്. നിരവധി തവണ എം.പി.യും എം.എല്‍.എയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിവരെയും ആയ പി.സി. ചാക്കോ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി. രണ്ട് എം.എല്‍.എമാരുള്ള ഈ പാര്‍ട്ടിയിലെ ഏതാണ്ടെല്ലാവരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായി. എ.കെ. ശശീന്ദ്രന്‍ ഒരു കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് തിരിച്ചുവന്നു. ഈ തവണയും മന്ത്രി സ്ഥാനത്തിന് വേണ്ടി കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും മത്സരിച്ചതാണ്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തോമസ് കെ. തോമസിന് മന്ത്രി പദവി പങ്കുവെക്കാന്‍ ധാരണയുണ്ട്.
മന്ത്രിക്ക് നല്‍കാനുള്ള ശുപാര്‍ശകള്‍ ഇനി പാര്‍ട്ടി സംവിധാനത്തിലൂടെയേ നല്‍കാവൂവെന്ന നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് ചാക്കോ നല്‍കിയത് പാര്‍ട്ടിയെ പിടിയില്‍ മുറുക്കുന്നതിന് വേണ്ടിയാണ്. എ.കെ. ശശീന്ദ്രനെ ഇനിയും സ്ഥാനാര്‍ഥിയാക്കരുതെന്ന് കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം എന്‍.സി.പിക്കാര്‍ ആവശ്യപ്പെട്ടതാണെങ്കിലും ശശീന്ദ്രനെ പാര്‍ട്ടി നേതൃത്വം പിന്തുണച്ചു. ശശീന്ദ്രന്റെ എതിര്‍ പക്ഷക്കാര്‍ ഇപ്പോള്‍ പി.സി. ചാക്കോയെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

 

 

Latest News