Sorry, you need to enable JavaScript to visit this website.

ജയില്‍പുള്ളിയുമായി ഉദ്യോഗസ്ഥയ്ക്ക് കടുത്ത പ്രണയം, ജയില്‍  ചാടിച്ച്  വീട്ടില്‍ അഭയം നല്‍കി, ഒടുവില്‍ രണ്ടു പേരും അകത്തായി

ലണ്ടന്‍- പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ നാട്ടില്‍ പറയാറുണ്ട്. ചില പ്രണയ ബന്ധങ്ങള്‍ കണ്ടാല്‍ അത് ശരിയാണ് എന്ന് തോന്നിപ്പോവും. യുകെയിലെ ഒരു ജയില്‍ ഉദ്യോഗസ്ഥയുടെയും കുറ്റവാളിയുടെയും പ്രണയം ഏറെക്കുറെ സമാനമാണ്.
33 കാരിയായ വനിതാ ജയില്‍ ഓഫീസര്‍ എറീക്കാ വിറ്റിങ്ഹാം ആണ് കവര്‍ച്ചയ്ക്ക് തടവുശിക്ഷ അനുഭവിക്കുന്ന മൈക്കല്‍ സെഡ്ഡണ്‍ എന്ന ജയില്‍പുള്ളിയുമായി പ്രണയത്തിലായത്. 2017ല്‍ എറീക്കാ ജോലി ചെയ്യുന്ന ജയിലിലെത്തിയ മൈക്കല്‍ പെട്ടന്ന് ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം മൂത്തപ്പോള്‍ മൈക്കലിനെ ജയില്‍ചാടാന്‍ എറീക്കാ സഹായിച്ചു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തോടെ ജയില്‍ ചാടിയ മൈക്കലിനെ കണ്ടുപിടിക്കാന്‍ വന്‍ തിരച്ചിലാണ് നടന്നത്. അതെ സമയം എറീക്കാ രക്ഷപ്പെട്ട മൈക്കലിന് അഭയം നല്‍കുകയായിരുന്നു.
ഏതായാലും നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് മൈക്കലിനെ എറീക്കയുടെ വീട്ടില്‍ നിന്ന് തന്നെ പൊക്കി. ഇതോടെയാണ് മൈക്കല്‍ ജയില്‍ ചാടിയത് എറീക്കയുടെ സഹായത്തോടെയാണ് എന്ന കാര്യം പുറത്തായത്. ഇതോടെ ഇരുവരും ജയിലില്‍ തന്നെ മടങ്ങിയെത്തി. മൈക്കല്‍ ജയില്‍ ചാടിയ കുറ്റത്തിന് ഇനി അധികം ശിക്ഷ അനുഭവിക്കണം. അതെ സമയം എറീക്ക അടുത്ത കാലം വരെ ജോലി ചെയ്തിരുന്ന ജയിലില്‍ ഇനി താമസിക്കേണ്ടത് ജയില്‍പുള്ളിയായായാണ്. ഒരു പ്രണയം വരുത്തിവച്ച വിന.
ഈ വര്‍ഷം ഇതാദ്യമായല്ല ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ തടവുകാരനുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു ജയില്‍ ഉദ്യോഗസ്ഥന്‍, തടവുപുള്ളിയായ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ പച്ചകുത്തുകയും പിന്നീട് പിടിക്കപ്പെട്ടതോടെ 10 മാസം തടവിലാവുകയും ചെയ്തു. 22കാരനായ ജയില്‍ ഓഫീസറായ സ്‌കാര്‍ലറ്റ് ആല്‍ഡ്രിച്ച്, സുട്ടണിലെ പരമാവധി സുരക്ഷാ ജയിലില്‍ ജോലി ചെയ്യുന്നതിനിടെ ജോണ്‍സ് എന്ന അന്തേവാസിയുമായി അടുപ്പത്തിലായത്. തടവുപുള്ളിയായ സ്ത്രീയോട് സംസാരിക്കാന്‍ ഫോണും ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നു.

Latest News