Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒഡീഷയില്‍നിന്ന് കേരളത്തിലേക്ക് സ്ത്രീകളെ കടത്തിയ കേസില്‍ പ്രതിക്ക് ജാമ്യമില്ല

തൃശൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും  നാലു  യുവതികളെയും ഒഡീഷയില്‍  നിന്നും കേരളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒറീസക്കാരനായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.  റായഗഡ സ്വദേശി    അര്‍ജുന്‍ കിലകയുടെ (24 )  ജാമ്യാപേക്ഷയാണ്   തൃശൂര്‍  ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ്  തള്ളിയത് .
കഴിഞ്ഞ മാസം പത്തിനാണ്  കേസിനാസ്പദമായ സംഭവം. ധന്‍ബാദ്  ആലപ്പി എക്‌സ്പ്രസ്സ് ട്രെയിനില്‍ തൃശൂര്‍  റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ പ്രതിയേയും കൂടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും നാല് സ്ത്രീകളെയും കണ്ട് സംശയം തോന്നിയ  റെയില്‍വേ സ്‌റ്റേഷനിലെ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് കോ ഓര്‍ഡിനേറ്ററായ അഖില ഇവരെ  ചോദ്യം ചെയ്ത് കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡിലെ പ്രായം തിരുത്തിയതായി  കണ്ടെത്തിയത്.
തുടര്‍ന്ന് കോ ഓര്‍ഡിനേറ്റര്‍ പോലീസില്‍ വിവരമറിയിക്കുകയും   തൃശൂര്‍  റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തു .
പെണ്‍കുട്ടികളെ സ്ത്രീകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി.
വീട്ടുജോലിക്ക് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അവരെ ചൂഷണം ചെയ്ത് സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയിലെ കണ്ണിയാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകുന്നതിനും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും ഇടയുണ്ടെന്നും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു വാദിച്ചു.
കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ യാതൊരു കാരണവശാലും ജാമ്യമനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ  വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 

Latest News