Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദളിത് പെൺകുട്ടിയുടെ കൊലപാതകം, പോലീസ് സംശയിച്ച പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ

ന്യൂദൽഹി- ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബക്ര കനാലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്നനായ നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ ശരീരത്തിലുള്ള ടാറ്റൂവാണ് തിരിച്ചറിയാൻ സഹായിച്ചത്. 
ഈ വിദ്യാർഥിക്കൊപ്പമായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടി ട്യൂഷന് പോയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ഇയാളാണെന്ന് കാണിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. പോസ്റ്റുമോർട്ടം റിപോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 
ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് കഴിഞ്ഞ ഒമ്പതിനാണു പെൺകുട്ടിയെ കാണാതായത്. പത്താം തീയതി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട നിലിയിൽ ജിന്ദിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച റോഹ്തക്കിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ 19 മുറിവുകൾ കണ്ടെത്തിയെന്നാണു റോഹ്തക് പിജിഐഎംഎസിലെ ഫോറൻസിക് വിഭാഗം തലവൻ ഡോ. എസ്.കെ ദത്തർവാൾ പറഞ്ഞത്. രണ്ടോ മൂന്നോ പേർ ചേർന്ന് ആക്രമിച്ചതായാണു വ്യക്തമായിരിക്കുന്നത്. മാനഭംഗത്തിനു പുറമേ ക്രൂരമായി പീഡിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. 
    ജിന്ദ് ജില്ലയിലെ ബുദ്ധഖേര ഗ്രാമത്തിലെ കനാൽ പരിസരത്തു നിന്നാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വെച്ചു കൊലപ്പെടുത്തിയ ശേഷം ഇവിടെ തള്ളിയതാണെന്നു കരുതുന്നു. കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണു പോലീസ് കേസെടുത്തിട്ടുള്ളത്. 
    പെൺകുട്ടിയെ കാണാതായ അതേദിവസം തന്നെ ഗ്രാമത്തിൽ നിന്നു കാണാതായ ഒരു യുവാവിനെയാണു പോലീസ് സംശയിച്ചിരുന്നത്. പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്നു ജിന്ദ് ഡെപ്യൂട്ട് എസ്പി സുനിൽ കുമാർ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് 250ലധികം വരുന്ന പോലീസ് സംഘം തെളിവുകൾക്കായി തെരച്ചിൽ നടത്തി.
 

Latest News