കൊച്ചി- ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹരജി ഹൈക്കോടതി തീർപ്പാക്കി. കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യം കോടതി തള്ളി. ആക്ഷേപങ്ങൾ കേന്ദ്രത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യംചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി വിധി. ദ്വീപ് ജനതയുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ തയ്യാറാക്കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.