ഗുവാഹതി- മുസ്്‌ലിം ജനസംഖ്യ കുറക്കാൻ ജനസംഖ്യ സൈന്യം രൂപീകരിച്ച് അസം സർക്കാർ. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്തും ബോധവത്കരണം നടത്തിയുമായാണ് ജനസംഖ്യാ വർധനവ് തടയാൻ ക്യാംപയിൻ നടത്തുന്നത്. ഇതിനായി ലോവർ അസമിൽ 1000 പേരടങ്ങുന്ന യുവാക്കളുടെ സംഘത്തെ നിയോഗിച്ചു. ആശാവർക്കർമാരുടെ പ്രത്യേക സംഘവും രൂപീകരിക്കും.
2001 മുതൽ 2011 വരെ ഹിന്ദുക്കൾക്കിടയിൽ പത്ത് ശതമാനമാണ് ജനസംഖ്യ വർധനവ്. എന്നാൽ മുസ്ലിംകൾക്കിടയിൽ ഇത് 29 ശതമാനമാണ്. ജനസംഖ്യ നിയന്ത്രിച്ച് പുരോഗതി കൈവരിക്കാനാകുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് നിയമസഭയിൽ വ്യക്തമാക്കിയത്.