Sorry, you need to enable JavaScript to visit this website.

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; രണ്ട് കുട്ടികളുടെ അമ്മയായ വിധവയെ കാമുകന്‍ കഴുത്തറത്ത് കൊന്നു

ന്യൂദല്‍ഹി- തിങ്കളാഴ്ച മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ടാക്‌സി െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി ദ്വാരക പ്രദേശത്തുള്ള വസതിയിലാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മോണിക്ക ശര്‍മ്മയെന്ന യുവതിയാണ് മരിച്ചത്. കേസില്‍ 20 കാരനായ കൃഷ്ണന്‍ കുമാര്‍ എന്നയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കടന്നതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതിനാല്‍ തന്നെ കവര്‍ച്ചാശ്രമത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. മോണിക്ക ശര്‍മ്മയുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കുമാറുമായി ബന്ധമുണ്ടെന്ന് പോലീസിന് മനസ്സിലായി. പിന്നീട്, ടെക്‌നിക്കല്‍ നിരീക്ഷണത്തിന്റെ സഹായത്തോടെ പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
അഞ്ച് വര്‍ഷക്കാലമായി താനും 40 കാരിയായ മോണിക്ക ശര്‍മ്മയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. 
എന്നിരുന്നാലും, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവര്‍ ഇയാളുമായി അകന്ന് തുടങ്ങുകയായിരുന്നു. മോണിക്ക അവന്റെ ഫോണ്‍ കോളുകളും സന്ദേശങ്ങളും എടുത്തിരുന്നില്ലെന്നും. ഇത് മറ്റൊരാളുമായി ബന്ധത്തിലായിരിക്കാമെന്ന് കുമാര്‍ സംശയിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതാണ് ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കൊലക്കുറ്റം അടക്കം ചുമത്തി.  ഇയാളെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോണിക്കയ്ക്ക് രണ്ട് കുട്ടികളുമുണ്ട്.
 

Latest News