കൊച്ചി- കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയർ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയിൽപ്പെട്ട് തിരിച്ചിറക്കി. ലാൻഡിങ്ങിന് അഞ്ചുമിനിറ്റ് മുമ്പായിരുന്നു അപകടം. പൈലറ്റിന്റെ മനോധൈര്യത്താൽ വൻ ദുരന്തമാണ് ഒഴിവായത്.
സിനിമ പ്രവർത്തക ആയിഷ സുൽത്താനയെ ചോദ്യം ചെയ്യാൻ കൊച്ചിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ അമീർ ബിൻ മുഹമ്മദ് (ബെന്നി) ഉൾപ്പെടെ ലക്ഷദ്വീപിലേക്കുള്ള 19 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിംഗിൽ ഉണ്ടായ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു കൊച്ചിയിൽ നിന്ന് കവരത്തിയിലേക്ക് വിമാനം പോയത്. എന്നാൽ ലക്ഷദ്വീപിലെ കാലാവസ്ഥ മോശമായതിനാൽ തിരിച്ച് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.