Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുണ്ടാവിളയാട്ടത്തിൽ ആശങ്കയുമായി  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി


കോട്ടയം - സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിൽ ആശങ്കയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപന വേദിയിലാണ് ഉമ്മൻചാണ്ടി ആശങ്ക രേഖപ്പെടുത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്‌ക്കെതിരെ ഉയർന്ന വധഭീഷണിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ഏകദിനസത്യഗ്രഹം നടത്തിയത്.
അധികാരത്തിലിരിക്കുന്ന ഭരണസംവിധാനത്തിന് വലിയ മാനക്കേടാണ് ഈ സംഭവങ്ങൾ. കേരളം അന്ധാളിച്ചു നിൽക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കേരളത്തിന് എന്തുപറ്റിയെന്ന് പുറത്തുള്ളവർ ചോദിക്കുന്നു. സംസ്ഥാനത്ത് നിരവധി പേർ രാജ്യത്തിന് അകത്തും പുറത്തും ജോലി ചെയ്യാനായി എത്തുന്നുണ്ട്. അവരെക്കുറിച്ച് ഒക്കെ വളരെ നല്ല അഭിപ്രായമാണ് ജനങ്ങൾ എന്നും പറയുന്നത്. സ്‌നേഹം സംഭാവനയുടെയും സത്യസന്ധതയുടെയും കേന്ദ്രമാണ് കേരളം എന്നാണ് പുറത്തുള്ള ഖ്യാതി. നാട് അർഹിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കേരളീയർ ലോകത്തിലെ എല്ലാ ഭാഗത്തും സമ്പാദിച്ച പേര് നഷ്ടപ്പെട്ടു. സത്യം പരസ്പര വിശ്വാസവും എന്ന സന്ദേശമാണ് ഇവിടെ ഉണ്ടായിരുന്നത്. തലമുറകളായി കേരളം നേടിയെടുത്ത സത്‌പേരിലാണ് കളങ്കം വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിൽ ജോലി ചെയ്യുന്നവർ ആക്രമിക്കപ്പെട്ട സംഭവം ഇതിന് ഉദാഹരണമാണ്. ഇന്നലെ ആ വീട്ടിൽ പോയി അവരെ സന്ദർശിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ മാതാപിതാക്കൾക്കൊപ്പം പോകുന്ന സാഹചര്യത്തിലാണ് ദാരുണമായ അക്രമമുണ്ടായത്. 
ഈ സംഭവത്തിൽ ആ കുടുംബത്തിന് ഭീതി മാറിയിട്ടില്ല. നേരിട്ട ബുദ്ധിമുട്ടുകൾ പോലും തുറന്ന് പറയാൻ മടിക്കുന്ന അവസ്ഥയിലാണ് കുടുംബം. സെക്രട്ടറിയേറ്റിന് ഏതാനും ദൂരെ മാത്രം നടന്ന സംഭവമാണ് ഇതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറി. ഓരോ ദിവസവും ടൺ കണക്കിന് സ്വർണം ആണ് തെറ്റായ മാർഗത്തിലൂടെ സംസ്ഥാനത്തു വരുന്നത്.
സ്വർണം തട്ടിയെടുക്കാൻ നടക്കുന്ന ശ്രമങ്ങൾ അതിനേക്കാൾ ഭീകരമാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഒരിക്കലും നടക്കാത്ത സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. സത്യത്തിനു വേണ്ടി നിലനിൽക്കുന്ന ഒരു തലമുറ ഉയർന്നുവരണം. തിരുവഞ്ചൂരിനെതിരായ ഭീഷണി കത്തിൽ ഭയമില്ല. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. കോൺഗ്രസിനും മുന്നണിക്കും ഭയമില്ല. ഭരണതലത്തിൽ ഉള്ളവർക്ക് ഈ സംഭവങ്ങൾ നാണക്കേടാണ്. 
ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷിച്ച രാഷ്ട്രീയ കുറ്റവാളികളാണ് ജയിലിൽ ഭരണം നടത്തുന്നത്. ജയിലുകളിൽ തടവുപുള്ളികൾക്ക് അമിത സ്വാതന്ത്ര്യമാണ് ഉണ്ടായിരിക്കുന്നത്. ആ സ്വാതന്ത്ര്യം നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പോലും ഭയപ്പെടുന്ന സാഹചര്യം ആണ് നിലവിലുള്ളത്. അതിന് ഉപോൽബലകമായ കത്താണ് തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടിയത് എന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

 

Latest News