Sorry, you need to enable JavaScript to visit this website.

ബാലികാ പീഡനത്തിന് അറസ്റ്റിലായ  എസ്.ഐയ്ക്ക്  കുട്ടിയുടെ  അമ്മയുമായും അവിഹിതബന്ധം

ചെന്നൈ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കാശിമേട് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിനെതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. 15കാരിയായ കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം നല്‍കിയ അമ്മയും ഇവരുടെ സഹോദരിയും അറസ്റ്റിലായി.
അറസ്റ്റിലായ സതീഷ് കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മികച്ച സേവനത്തിന് സേനയില്‍ നിന്ന് പലതവണ അംഗീകാരങ്ങള്‍ ലഭിച്ച 37കാരാനായ സതീഷ് ജോലി ചെയ്ത സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ചെന്നൈ മാധവരത്തെ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മയുമായി സതീഷ് കുമാര്‍ പരിചയത്തിലായത്. ബന്ധം ശക്തമായതോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തുന്നത് പതിവായി. ഇതിനിടെ യുവതിയുടെ മൂത്ത സഹോദരിയുമായും എസ്‌ഐ ബന്ധമുണ്ടാക്കി. രഹസ്യമായി വീട്ടിലെത്തുന്ന സതീഷ് കുമാറും അമ്മയും തമ്മിലുള്ള രഹസ്യബന്ധം പതിനഞ്ചുകാരി നേരില്‍ കണ്ടു.
അമ്മയുമായുള്ള തന്റെ ബന്ധം പുറത്തു പറഞ്ഞാല്‍ പിതാവിനെയും സഹോദരനെയും കൊല്ലിമെന്ന് സതീഷ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ആരംഭിച്ചു. വഴങ്ങാതിരുന്ന കുട്ടിക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. ബന്ധം സ്ഥാപിക്കാന്‍ വിലകൂടി സ്മാര്‍ട്ട് ഫോണുകളും സമ്മാനങ്ങളും ഇയാള്‍ നല്‍കിയെങ്കിലും കുട്ടി ഇവ നിരസിച്ചെങ്കിലും അമ്മ ഇവയെല്ലാം വാങ്ങി. ഭീഷണി സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടി വിവരം പിതാവിനെ അറിയിച്ചു. പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയ കുട്ടിയുടെ പിതാവിനെ സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതി നല്‍കാന്‍ ഭയന്ന പിതാവ് ഒരു തമിഴ് മാധ്യമത്തോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തായത്‌
 

Latest News