Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോട്ടല്‍ ക്വാറന്റൈനിടെ സുരക്ഷാ ജീവനക്കാര്‍  ലൈംഗികമായി  ഉപദ്രവിച്ചതായി നാല് യുവതികള്‍ 

ലണ്ടന്‍-ഹോട്ടല്‍ ക്വാറന്റൈനിടെ ഉത്തരവാദിത്തപ്പെട്ട സുരക്ഷാ ജീവനക്കാര്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി നാല് യുവതികള്‍. സുരക്ഷാ കമ്പനിയായ ജി 4 എസില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി യുവതികള്‍ ബിബിസിയോട് പറഞ്ഞു.ഹോട്ടലില്‍ തങ്ങുന്ന അതിഥികള്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സ്വകാര്യ സുരക്ഷാ കമ്പനികളെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അവരാണ് ഇപ്പോള്‍ ലൈംഗിക പീഡനത്തിന് ആരോപണം നേരിടുന്നത്.
ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന പെരുമാറ്റ നിലവാരം പ്രതീക്ഷിക്കുന്നതായും തെറ്റായ ആരോപണങ്ങള്‍ അന്വേഷിച്ചതായും ജി 4 എസ് പറഞ്ഞു. കോവിഡ് അണുബാധ നിരക്ക് കൂടുതലുള്ള യുകെയുടെ ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഹോട്ടലില്‍ 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഹോട്ടല്‍ മുറിയില്‍ 10 രാത്രികള്‍ ചെലവഴിക്കുന്നര്‍ക്കു ഗാര്‍ഡിനൊപ്പം മാത്രമേ ദൈനംദിന വ്യായാമത്തിന് അനുവദമുള്ളൂ
 ക്വാറന്റൈന്‍ കഴിയുന്ന സ്ത്രീകള്‍ ഡെലിവറികള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഇവ ഗാര്‍ഡുകള്‍ ആണ് മുറിയിലേക്ക് കൊണ്ടുവരുന്നത്. ബിബിസിയോട് സംസാരിച്ച ഏഴ് സ്ത്രീകള്‍ പറയുന്നത് അവര്‍ അപൂര്‍വ്വമായി പോലും ഒരു വനിതാ ഗാര്‍ഡിനെ കണ്ടിട്ടില്ല എന്നാണ്.
നോട്ടിംഗ്ഹാമില്‍ നിന്നുള്ള 28 കാരിയായ മാരി സിഡ്‌വെല്‍, ദുബായിലെ പകര്‍ച്ചവ്യാധി മേഖലയിലെ ജോലി കഴിഞ്ഞു കഴിഞ്ഞ മാസം യുകെയില്‍ തിരിച്ചെത്തി, റീഡിങ്ങിലെ പെന്തഹോട്ടലില്‍ താമസിക്കുന്നതിനുമുമ്പ് ചില ആമസോണ്‍ പാര്‍സലുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു . ഇവ ജി 4 എസ് ഗാര്‍ഡുകള്‍ ആണ് മുറിയിലേക്ക് കൈമാറിയത്. ആദ്യത്തെ പാക്കേജ് കൊണ്ടുവന്നയാള്‍ ശരിയായ നടപടിക്രമം പിന്തുടര്‍ന്നു. അകലം പാലിച്ചു വാതിലിനടുത്തു വച്ച് മടങ്ങി സ്‌റ്റെപ്പുകളിലും ഉപേക്ഷിച്ച് പോവുകയായിരുന്നു .
പതിനഞ്ച് മിനിറ്റിനുശേഷം, രണ്ടാമത്തെ ഗാര്‍ഡ് വന്നു. മാരി വാതില്‍ തുറന്നു. ആദ്യത്തേതിനേക്കാള്‍ പ്രായം കുറഞ്ഞ ആളായിരുന്നു. പാക്കേജുകള്‍ കയ്യില്‍ പിടിച്ച്, ക്രിക്കറ്റ് കളിച്ചിട്ടുണ്ടോയെന്ന് അയാള്‍ അവളോട് ചോദിച്ചു. കൂടാതെ ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാമോ?' എന്നായി അയാള്‍, 'ഇല്ല, ഞാന്‍ എന്റെ പൈജാമയിലാണ്, ക്വാറന്റിന്‍  ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ല, താന്‍ നെഗറ്റീവ് ആണെന്നായിരുന്നു അയാളുടെ മറുപടിയെന്നു മാരി പറയുന്നു.
'ഞാന്‍ എന്റെ മുറിയിലേക്ക് ഒരു പടി പിന്നോട്ട് നീങ്ങി, അവന്‍ എന്റെ അടുത്തേക്ക് കാലെടുത്തുവച്ചു, 'എനിക്ക് ഒരു ആലിംഗനം ചെയ്യാമോ?' അവന്‍ എന്റെ മുറിയിലേക്ക് വരികയായിരുന്നു. ഞാന്‍ പരിഭ്രാന്തയായി വാതില്‍ അടച്ചു. അവിടെ ഒരു ചെറു ദാരം ഉണ്ടായിരുന്നു അതിലൂടെ ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ ഇടനാഴിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു, എന്നിട്ട് അയാള്‍ തിരിച്ചു നടന്ന് വീണ്ടും എന്റെ വാതിലിനു പുറത്ത് നിന്ന്. അവന്‍ അവിടെ നില്‍ക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. പരാതിപ്പെടാന്‍ ഉടനെ ഹോട്ടല്‍ റിസപ്ഷനെ വിളിച്ചു, അവര്‍ ഇത് പരിശോധിക്കുമെന്നും അവനെ വീണ്ടും കാണില്ലെന്നും ഉറപ്പു തന്നു.
എന്നാല്‍ അതിഥികളുടെ മുറിയുടെ വാതില്‍ തുറക്കാന്‍ ഗാര്‍ഡുകള്‍ക്ക് കാര്‍ഡുകള്‍ ഉണ്ടെന്ന് ഹോട്ടലില്‍ നിന്നും ജി 4 എസ് സ്റ്റാഫുകളില്‍ നിന്നും കേട്ടിട്ടുണ്ട്, അതിനാല്‍ രാത്രിയില്‍ ആരെങ്കിലും വരുമെന്ന് ഭയപ്പെട്ടതായി മാരി പറയുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഭയപെട്ടാണ് കഴിഞ്ഞതെന്ന് യുവതി പറഞ്ഞു. സമാനമായ അനുവങ്ങളാണ് മറ്റു യുവതികള്‍ക്കും പറയാനുണ്ടായിരുന്നത്.
 

Latest News