തിരുവനന്തപുരം- രാജ്യത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആർഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോഗസ്ഥരുടെ ഗൂഢാലോചനാ കേസിൽ 18 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. കേസ് അന്വേഷിച്ച സിബിഐ ദൽഹി യൂനിറ്റ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വ്യാഴാഴ്ച എഫ്‌ഐആർ സമർപ്പിച്ചു. മുൻ ഡിഐജി സിബി മാത്യൂസ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിജയൻ, കേസ് അന്വേഷിച്ച വഞ്ചിയൂർ എസ്‌ഐ തമ്പി. എസ് ദുർഗാ ദത്ത്, സിറ്റി പോലീസ് കമ്മീഷണർ വി.ആർ.രാജീവൻ, ഡിവൈ.എസ്.പി കെ.കെ. ജോഷ്വ, സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, സ്റ്റേറ്റ് സിബിസിഐഡി എസ.്‌ഐ.എസ്. ജോഗേഷ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ ഐബി ഉദ്യോഗസ്ഥരായ ജി.എസ്. നായർ, കെ.വി. തോമസ്, ടി.എസ്. ജയപ്രകാശ്, ക്രൈം ബ്രാഞ്ച് നർകോട്ടിക് സെൽ എസ്.പി ജി. ബാബുരാജ്, ജോയന്റ് ഡയറക്ടർ മാത്യു ജോൺ, ജോൺ പുന്നൻ, ബേബി, ഡിന്റ മത്യാസ് എന്നിവരെ പ്രതി ചേർത്താണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. മുൻ സിഐ വിജയനാണ് ഒന്നാം പ്രതി. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതിയാണ് സിബിഐക്ക് നിർദേശം നൽകിയത്. എഫ്‌ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്.