ബംഗളൂരു- പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം യുവതിയെയും തലയ്ക്ക് കല്ലുകൊണ്ട് അടിച്ചുകൊന്നു. യുവതിയുടെ വീട്ടുകാരാണ് കൃത്യം ചെയ്തത്. വിജയപുര ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.
യുവാവിനെയും യുവതിയെയും വിജയപുര ജില്ലയിലെ സാലതഹള്ളിയിൽ ഒരു കുറ്റിക്കാടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനകൊലയാണെന്ന് വ്യക്തമായത്. ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സാലതഹള്ളി സ്വദേശി ഭാസവരാജ് മഡിവാളപ്പ (22)യാണ് കൊല്ലപ്പെട്ട യുവാവ്. യുവതിക്ക് 19 വയസായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നു. യുവതിയുടെ ബന്ധുക്കൾ ഒളിവിലാണ്.