Sorry, you need to enable JavaScript to visit this website.

മല്യ, നീരവ്, ചോക്‌സി എന്നിവരുടെ 9,371 കോടിയുടെ ആസ്തി കണ്ടുകെട്ടി

ന്യൂദല്‍ഹി- സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍നിന്നു ഒളിച്ചോടിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരില്‍നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി. ഇവര്‍ നടത്തിയ തട്ടിപ്പുകളെ തുടര്‍ന്ന് ഈ ബാങ്കുകള്‍ക്ക് നേരിട്ട നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇവരുടെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റിയത്. മൊത്തം 18,170.02 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഈ ബിസിനസുകാരില്‍നിന്നു അറ്റാച്ച് ചെയ്തിട്ടുണ്ട്. അതില്‍ 80 ശതമാനത്തോളം ബാങ്കുകള്‍ക്ക് വന്നിട്ടുള്ള നഷ്ടമാണ്.
നിലവില്‍ വിദേശ രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന മൂവരെയും തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍നിന്നു തങ്ങളുടെ കമ്പനി അക്കൗണ്ട് ഉപയോഗിച്ച് ലോണ്‍ എടുക്കുകയും തിരിച്ചടക്കാതെ രാജ്യം വിടുകയുമാണ് ഇവര്‍ ചെയ്തത്.

 

Latest News