Sorry, you need to enable JavaScript to visit this website.

ചൈനയോട് ബൈ പറഞ്ഞ് സാംസങ് ഇന്ത്യയിലേക്ക്;  ഡിസ്‌പ്ലേ നിര്‍മാണ പ്ലാന്റ് മാറ്റിസ്ഥാപിച്ചത് നോയിഡയില്‍

നോയിഡ- ലോകത്തെ പ്രമുഖരായ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സാംസങ്ങിന്റെ പ്രധാന ഉല്‍പാദന യൂണിറ്റ് ചൈനയില്‍ നിന്ന് ഇന്ത്യയിലെ നോയിഡയിലേക്ക് മാറ്റി. ലോകത്തെ ഏറ്റവും വലിയ ഡിസ്‌പ്ലെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്നാണ് ഇന്ത്യയിലേക്ക് മാറ്റിയത്. ഇതിനായി കൊറിയന്‍ കമ്പനിയായ സാംസങ് ് 4825 കോടി രൂപയാണ് നിക്ഷേപിച്ചത്.
മൊബൈല്‍, മറ്റു സ്മാര്‍ട്ട് ഉല്‍പന്നങ്ങളുടെ ഡിസ്‌പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരിക്കുന്നത്. സാംസങ് ഡിസ്‌പ്ലെ നോയിഡ െ്രെപവറ്റ് ലിമിറ്റഡില്‍ 4825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. 
സാംസങ് ഡിസ്‌പ്ലേ നോയിഡ െ്രെപവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയിലെ സാംസങ്ങിന്റെ ആദ്യത്തെ ഹൈടെക്‌നിക്  പദ്ധതിയാണിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.
2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത നോയിഡയിലെ സാംസങ് പ്ലാന്റില്‍ ഇതിനകം തന്നെ മൊബൈല്‍ നിര്‍മാണം നടക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ പ്ലാന്റാണിത്. 35 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മൊബൈല്‍ നിര്‍മാണ പ്ലാന്റിന് സമീപത്ത് തന്നെയാണ് ഡിസ്‌പ്ലെ പ്ലാന്റും സ്ഥാപിച്ചിരിക്കുന്നത്. യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് സാംസങ് പ്ലാന്റിന് ഭൂമി കൈമാറ്റം നടത്തിയത്. ഇത് വഴി സാംസങ്ങിന് ഇളവ് ലഭിച്ചു. അഞ്ച് വര്‍ഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ ധനസഹായവും നല്‍കിയിരുന്നു. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും സാംസങ്ങിന് ലഭിച്ചു.


 

Latest News