Sorry, you need to enable JavaScript to visit this website.

വീഡിയോ കോളിലൂടെ നഗ്‌നത  പ്രദര്‍ശിപ്പിച്ച  ജിം ഇന്‍സ്ട്രക്ടര്‍ പിടിയില്‍

ന്യൂദല്‍ഹി-നൂറോളം സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച ജിം ട്രെയ്‌നര്‍ പിടിയില്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ കോള്‍ ചെയ്ത് നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അശ്ലീല സന്ദേശമയക്കുകയും ചെയ്ത യുവാവാണ് പിടിയിലായിരിക്കുന്നത്. ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും ലഭിക്കുന്നെന്ന യുവതിയുടെ പരാതിയാണ് ജിം ട്രെയ്‌നറായ യുവാവിനെ കുടുക്കിയത്. സന്ദേശങ്ങള്‍ വരുന്നതായും ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു യുവതിയുടെ പരാതി. വ്യാജ അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നെന്ന് പരാതിയില്‍ തന്നെ അറിയാമെന്നാണ് ഇയാള്‍ പറയുന്നുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണമാണ് 22കാരനിലേക്ക് എത്തിയത്. ഫേസ്ബുക്കും മറ്റ് സാമൂഹ മാധ്യമങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം വികാസ് കുമാറിനെ കുടുക്കുകയായിരുന്നു. സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി വ്യാജ അക്കൗണ്ടുകള്‍ ഇദ്ദേഹം സൃഷ്ടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹത്തെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ഡല്‍ഹി ദ്വാരകയിലുള്ള ഒരും ജിമ്മിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ അയക്കാന്‍ പ്രതി ഉപയോഗിച്ചിരുന്ന ഫോണും സിം കാര്‍ഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാഗര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.
യുവാവ് മൂന്ന് വ്യജ അക്കൗണ്ട് ഉപയോഗിച്ച് വന്നിരുന്നെന്നാണ് അഡീഷണല്‍ ഡിസിപി അമിത് ഗോയല്‍ പറയുന്നത്. രണ്ടായിരത്തിലധം ആളുകള്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇതില്‍ നൂറോളം സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. ഈ സ്‌ക്രീകളെ വീഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കാറുമുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
 

Latest News