ഗാസ സിറ്റി- ഇസ്രായിലിൽ പുതിയ ർക്കാർ അധികാരമേറ്റതിന് പിന്നാലെ ഗാസയിലേക്ക് ഇസ്രായിൽ സൈന്യത്തിന്റെ വ്യോമാക്രമണം. ഫലസ്തീനിൽ നിന്ന് ഇസ്രായിലിലേക്ക് തീ നിറച്ച ബലൂൺ തൊടുത്തുവിട്ടുവെന്ന് ആരോപിച്ചാണ് ഇസ്രായിൽ അക്രമണം നടത്തിയത്. പതിനൊന്ന് ദിവസം നീണ്ടു നിന്ന ഇസ്രായിൽ ആക്രമണം വെടിനിർത്തലിനെ തുടർന്ന് മെയ് 21ന് അവസാനിപ്പിച്ച ശേഷം ഇത്രയും വലിയ ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ 260 ഫല്‌സ്തീനികളും 13 ഇസ്രായിലികളുമാണ് കൊല്ലപ്പെട്ടത്.