Sorry, you need to enable JavaScript to visit this website.

വേടൻ വേട്ടക്കാരനല്ല, ഇര, വേടനെതിരായ ലൈംഗീകാരോപണത്തിൽ ഹരിഷ് പേരടി

കൊച്ചി- റാപ്പർ വേടന് എതിരായ ലൈംഗീകരാപോണത്തിൽ പ്രതികരണവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. ഫെയ്്‌സ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം. വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യമാണെന്നും ഹരീഷ് വ്യക്തമാക്കി.
ഹരീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല..അതുകൊണ്ടാണ് ലൈഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ...സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ  ടലഃന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ..ടൂ..ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും ,കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ നമ്മൾ തല്ലി കൊന്ന  മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്...വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം...വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക..പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും...കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിന്റെ പാട്ട് കേൾക്കുന്നതുപോലെ ...
 

Latest News