ഭരത്പൂർ-ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തന്റെ കാമുകിയെ കാണാൻ പോകുന്നതിനിടെയാണ് പ്രചി അനൂജ് ഗുർജറിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കൂട്ടുപ്രതികളായ ദൗലത്ത് ഗുർജർ, നിർബൻ സിങ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 28നാണ് സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറിൽ പോകുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. പട്ടാപ്പകലായിരുന്ന സംഭവം. ഒരു സ്ത്രീയും അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ട കേസിൽ സുദീപ് ഗുപ്ത, സീമ ഗുപ്ത സുദീപിന്റെ അമ്മ എന്നിവർ 2019 നവംബറിൽ ജയിലിലായിരുന്നു.അന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് അനൂജ്. വീടിന് തീപിടിച്ചാണ് സ്ത്രീയും കുട്ടിയും മരിച്ചത്. സുദീപിന് ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സംശയത്തെ തുടർന്നാണ് മൂന്ന് പേരും ജയിലിൽ ആയത്.