Sorry, you need to enable JavaScript to visit this website.

തൃശൂരിൽ കോവിഡ് രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി

തൃശൂർ - തൃശൂർ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭ (45) ആണ് മരിച്ചത്. കോവിഡിനെത്തുടർന്ന് ഏകദേശം പത്ത് ദിവസത്തോളമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.  വ്യാഴാഴ്ച വൈകീട്ട് വൈദ്യുതി പോയ സമയത്ത് സിലിണ്ടർ മാറ്റിയപ്പോൾ ഓകസിജൻ ഇല്ലാത്തത് ഘടിപ്പിച്ചതിനെത്തുടർന്നാണ് ഓക്‌സിജൻ ലഭിക്കാതെ അവർ മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഉടലക്കാവ് സെന്ററിൽ കാർപെന്റർ ജോലി ചെയ്തുവരികയാണ് സത്യൻ. ലാൽകൃഷ്ണ, സ്വാതികൃഷ്ണ എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോളോടെ കുരിയച്ചിറയിലെ ശ്മശാനത്തിൽ സംസ്‌കരിച്ചു. സംഭവത്തിൽ ശോഭയുടെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. കോർപറേഷൻ നിയന്ത്രണത്തിലുള്ളതാണ് തൃശൂർ ജനറൽ ആശുപത്രി.
 

Latest News