Sorry, you need to enable JavaScript to visit this website.

കോഴ വിവാദം: സുന്ദര  ബന്ധുവീട്ടിലേക്ക് താമസം മാറി 

കാസർകോട് - മത്സരരംഗത്തുനിന്ന് പിന്മാറാൻ കോഴ നൽകിയത് വിവാദമായതോടെ കെ.സുന്ദര അക്രമ ഭീതി കാരണം മാതാവിനൊപ്പം താമസം മാറി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുന്ദര പരാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകിയിരുന്നു. എൻമകജെ പഞ്ചായത്തിൽ പെർളക്കടുത്ത് ബി.ജെ.പി പാർട്ടി ഗ്രാമമായ പദ്രെയിൽ നിന്ന് അതേ പഞ്ചായത്തിലെ കോൺഗ്രസ് ആധിപത്യ മേഖലയായ ഷേണിയിൽ മാതൃസഹോദരിയുടെ വീട്ടിലേക്കാണ് താമസം മാറിയത്. പോലീസ് സംരക്ഷണവുമുണ്ട്. സുന്ദര നേരത്തെ യു ഡി എഫ് അനുഭാവിയായിരുന്നു. 
അടുത്ത കാലത്താണ് ബി എസ് പിയിൽ ചേർന്നത്. ഭാര്യയും മൂന്ന് മക്കളുമുള്ള സുന്ദര അവരുമായി അകന്ന് മാതാവിനൊപ്പമായിരുന്നു താമസം. സ്വന്തം ആവശ്യങ്ങൾക്ക് കർണാടകയിൽ പോയ സുന്ദര കൊടകര കുഴൽപണ ഇടപാട് വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് താനും ബി.ജെ.പി നേതാക്കളുമായി നടത്തിയ പണമിടപാട് ബദിയടുക്ക പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പിന്നീടാണ് മൊഴിയെടുത്തതും കേസായതും. 

 

Latest News