Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന്റെ പേരിൽ ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ട്; ഒരു നല്ല മനുഷ്യന് മാത്രം ചെയ്യാനാകുന്ന മറുപടിയുമായി താരം

തിരുവനന്തപുരം- ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് ചർച്ച നടത്തിയയാളോട് ക്ഷമിച്ച് പൃഥിരാജ്. കഴിഞ്ഞ ദിവസം തന്റെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസിൽ ചർച്ച നടത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പൃഥി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ചർച്ച നടത്തിയ സൂരജ് എന്നയാൾ തനിക്ക് തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതോടെയാണ് പൃഥിരാജ് ക്ഷമിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. 

സൂരജിന്റെ വാക്കുകൾ:

പ്രിയപ്പെട്ട് രാജുവേട്ടാ, ഞാൻ അങ്ങയുടെ കടുത്ത ആരാധകൻ ആണ്. ക്ലബ് ഹൗസിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നുള്ളത് സത്യം തന്നെ ആണ്. പക്ഷേ അതിൽ പേരും, യൂസർ ഐഡിയും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് തുടങ്ങി കഴിഞ്ഞപ്പോൾ ആണ്. അങ്ങ് ചെയ്!ത സിനിയിലെ ഡയലോഗ് പഠിച്ച് അത് മറ്റുള്ളവരെ പറഞ്ഞു കേൾപ്പിച്ച് ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റർടെയ്!ൻ  ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിന് പുറമേ, അങ്ങയുടെ പേര് ഉപയോഗിച്ച യാതൊരു കാര്യങ്ങളിലും ഞാൻ പങ്കുചേർന്നിട്ടില്ല. ജൂൺ ഏഴിന് വൈകുന്നേരം നാല് മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റേഴ്!സ് ഉദ്ദേശിച്ചിരുന്നത്. അതിൽ ഇത്രയും ആളുകൾ വരുമെന്നോ, അത് ഇത്രയും കൂടുതൽ പ്രശ്!നം ആകുമെന്നോ ഞാൻ വിചാരിച്ചില്ല. ആരെയും പറ്റിക്കാനോ, രാജു ഏട്ടന്റെ പേരിൽ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്!തതൊന്നും. ചെയ്!തതിന്റെ ഗൗരവം മനസിലാവുന്നു. അതുകൊണ്ടുതന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്!തു. ആ ഒരു ചർച്ചയിൽ പങ്കെടുത്ത, എന്നാൽ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്!നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പേര് മാറ്റാൻ സാധിക്കില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ക്ലബ് ഹൗസ് ബയോയിൽ കൊടുത്തിട്ടുണ്ട്, എന്റെ ഐഡന്റിറ്റി. അതിന്റെ ഇൻസ്റ്റാഗ്രാമും. ഞാൻ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും രാജുവേട്ടൻ എന്ന നടൻ അഭിനയിച്ച കുറച്ച് ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കുറച്ച് നേരം മുമ്പ് വരെ ഞാനും ഫാൻസ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു. എന്നാൽ ഇന്ന് ഫാൻസ് എല്ലാവരും എന്നെ ശകാരിക്കുന്നു. പക്ഷേ, അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്!തത് തെറ്റ് തന്നെ ആണ്. ആ റൂമിൽ അങ്ങനെ അങ്ങയെ അനുകരിച്ച് സംസാരിച്ചതും തെറ്റ് തന്നെ. നല്ല ബോധ്യമുണ്ട്. ഒരിക്കൽ കൂടെ ആ റൂമിൽ ഉണ്ടായിരുന്നവരോടും രാജുവേട്ടനോടും ഞാൻ ക്ഷമ അറിയിക്കുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്.  ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.


പ്രിയ സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ, 2500 ൽ അധികം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഇത് ഞാൻ സംസാരിക്കുന്നുവെന്ന് വിചാരിച്ചിരുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. സിനിമയ്!ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ഉണ്ടായിരുന്നു, ഞാൻ അത് ഉടനടി നിർത്തേണ്ടത് അത്യാവശ്യമാണ്. അത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന്  സിനിമാ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്!നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പി.എസ്: എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മറ്റുള്ളവർക്കും, ഞാൻ ഓൺലൈൻ ദുരുപയോഗം ക്ഷമിക്കില്ല. അതിനാൽ ദയവായി ഇത് നിർത്തുക. ഒരിക്കൽ കൂടി ഞാൻ ക്ലബ് ഹൗസിൽ ഇല്ല- പൃഥ്വിരാജ് പറഞ്ഞു.
 

Latest News