Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചോക്‌സിയെ പിടികൂടാന്‍ എട്ടംഗ സംഘം ഡൊമിനിക്കയില്‍; നയിക്കുന്നത് വനിതാ ഓഫീസര്‍

ന്യൂദല്‍ഹി- കോടികളുടെ ബാങ്കുതട്ടിപ്പു നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ പിടികിട്ടാപുള്ളി വ്യവസായി മെഹുല്‍ ചോക്‌സിയെ പിടികൂടാന്‍ എട്ടംഗ സി.ബി.ഐ സംഘം ഡൊമിനിക്കയില്‍. മേയ് 28ന് ഒരു സ്വകാര്യ വിമാനം ഇന്ത്യയില്‍ നിന്ന് ഡൊമിനിക്കയില്‍ എത്തിയതായി ആന്റിഗ്വ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരുന്നു. ചോക്‌സിയെ പിടികൂടാനുള്ള കേസ് രേഖകളുമായി സിബിഐ സംഘം ഈ വിമാനത്തിലാണ് ഡൊമിനിക്കയില്‍ എത്തിയതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതല്‍ ചോക്‌സി കരീബീയന്‍ ദ്വീപ് രാജ്യമായ ആന്റിഗ്വയില്‍ പൗരത്വമെടുത്ത് കഴിയുകയായിരുന്നു. ഇതിനിടെയാണ് ഒരു ബോട്ട് യാത്രയ്ക്കിടെ അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായത്. ഇപ്പോള്‍ ഡൊമിനിക്കന്‍ ജയിലിലുള്ള ചോക്‌സിയുടെ കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്. ഇവിടെ എത്തിയ സിബിഐ സംഘവും കോടതിയില്‍ ഹാജരാകും.

എട്ടംഗ സംഘത്തെ നയിക്കുന്നത് മുംബൈ സിബിഐ കേന്ദ്രത്തിലെ ബാങ്ക് തട്ടിപ്പ് അന്വേഷണ വിഭാഗം മേധാവി ശാരദ റൗത്ത് ആണ്. വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ചോക്‌സിയും പങ്കാളികളും 13500 കോടി രൂപ തട്ടിയ കേസ് അന്വേഷണത്തെ നയിക്കുന്നത് ഇവരാണ്. കേന്ദ്ര സേനയായ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) അംഗങ്ങളും ഈ സംഘത്തിലുണ്ട്.

ആന്റിഗ്വ പൗരത്വമുള്ളതിനാല്‍ അവിടെ നിന്ന് ചോക്‌സിയെ പിടികൂടാനോ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനോ വഴികളുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഡൊമിനിക്കയില്‍ പിടിയിലായ പശ്ചാത്തലത്തില്‍ അവിടെ നിന്നും നേരിട്ട് കസ്റ്റഡിയിലെടുക്കാനുള്ള വഴികളാണ് അന്വേഷണം സംഘം ആരായുന്നത്. ഇതിനാവശ്യമായ എല്ലാ രേഖകളും സഹിതമായാണ് സംഘം ഡൊമിനിക്കയില്‍ എത്തിയിട്ടുള്ളത്. പദ്ധതിയിട്ട പോലെ കാര്യങ്ങള്‍ നടന്നാല്‍ സംഘത്തിന് ചോക്‌സിയുമായി ഇന്ത്യയിലേക്കു മടങ്ങാം. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഔപചാരികമായി അറസ്റ്റും രേഖപ്പെടുത്താം. അതേസമയം ചോക്‌സി ഇപ്പോള്‍ ഇന്ത്യന്‍ പൗരനല്ല എന്നതിനാല്‍ ഇന്ത്യയിലേക്ക് നിയമപരമായി നാടുകടത്താന്‍ കഴിയില്ലെന്നും അറസ്റ്റ് ചെയ്യാനാവില്ലെന്നും ചോക്‌സിയുടെ വക്കീല്‍ പറയുന്നു. ചോക്‌സി ഡൊമിനിക്കന്‍ പൗരന്‍ അല്ലെന്നതിനാല്‍ അവിടത്തെ മൗലികാവകാശങ്ങള്‍ അവകാശപ്പെടാന്‍ ചോക്‌സിക്കും വഴികളില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.  

മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ എത്തിയതു സംബന്ധിച്ച് പല ഊഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ആന്റിഗ്വയില്‍ നിന്നും ബോട്ട് മാര്‍ഗം ക്യൂബയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായതെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. കാമുകിയുമായി ഉല്ലാസ ബോട്ടു സവാരി നടത്തുന്നതിനിടെ ആയിരിക്കാം പിടിയിലായതെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. ആന്റിഗ്വയില്‍ നിന്ന് പൊടുന്നനെ ചോക്‌സിയെ കാണായതിലും ദുരൂഹതകളുണ്ട്. കാണാതായി രണ്ടു ദിവസത്തിനു ശേഷമാണ് ഡൊമിനിക്കയില്‍ അറസ്റ്റിലായ വിവരം പുറത്തു വരുന്നത്.

Latest News