Sorry, you need to enable JavaScript to visit this website.

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു

ഉജ്ജയിന്‍- പറമ്പില്‍ കാലികളെ മേക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചംഗ സംഘം യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊലപ്പെടുത്തി. ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 26കാരനായ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശില ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. അക്രമികള്‍ കൊല്ലപ്പെട്ട ഗോവിന്ദിനെ വീട്ടില്‍ നിന്ന് സംസാരിക്കാനെന്ന വ്യാജേന വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ചവിട്ടിയും ഇടിച്ചും വടികള്‍ കൊണ്ട് അടിച്ചും ക്രൂരമായാണ് സംഘം ഗോവിന്ദിനെ മര്‍ദിച്ചത്. യുവാവ് ബോധരഹിതനായതോടെ സംഘം ബൈക്കില്‍ കയറ്റി വീടിനു സമീപം റോഡിലിട്ടു. റോഡില്‍ ബോധമറ്റ് കിടക്കുമ്പോഴും മൂന്ന് പേര്‍ ഗോവിന്ദിനെ ഇടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒരാള്‍ ഗോവിന്ദിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സംഭവം കണ്ട ആരും ഗോവിന്ദിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദിന്റെ കുടുംബാംഗങ്ങള്‍ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദും അക്രമി സംഘവും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. കാലികളെ മേയ്ക്കുന്ന പറമ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

Latest News