Sorry, you need to enable JavaScript to visit this website.

മുസ്ലിംകൾക്ക് മാത്രമുള്ള സ്‌കോളർഷിപ്പിന്റെ 20 ശതമാനം യു.ഡി.എഫ് ക്രിസ്ത്യാനികൾക്ക് നൽകി-എം.എ ബേബി

കൊല്ലം- മുസ്ലിംകൾക്കുള്ള സ്‌കോളർഷിപ്പിന്റെ ഇരുപത് ശതമാനം യു.ഡി.എഫ് ക്രിസ്ത്യാനികൾക്ക് നൽകുകായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ  വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ സമർപ്പിക്കാനാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ്  ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്കുകയാണ് ഉണ്ടായത്.  അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്ലിങ്ങൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തിൽ മുന്നോക്കപിന്നോക്ക വിഭാഗങ്ങൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ ഉണ്ട്.  അതിൽ ഒരു സ്‌കോളർഷിപ്പിൻറെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.
കേരളത്തിലെ എൽ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നപ്രശ്‌നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.
 

Latest News