Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ബി.ജെ.പിയുടെ വിജയം-എ.പി അബ്ദുല്ലക്കുട്ടി

കണ്ണൂർ- കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തത് ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാർസിക്കും, ബുദ്ധനും ക്രിസ്ത്യാനിക്കും മുസ്ലിമിനും തുല്യമായി നൽകേണ്ടതാണ്. പക്ഷെ  ഫണ്ടിന്റെ കൂടുതൽ ഭാഗം കെ.ടി ജലീൽ തന്റെ സമുദായത്തിന് മാത്രം നൽകിയത് വലിയ  തെറ്റായിരുന്നു.
ബി.ജെ.പി ഇക്കാര്യം തുറന്നടിച്ച് പറഞ്ഞപ്പോൾ വർഗ്ഗീയ ദ്രുവീകരണം ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കുറ്റം പറഞ്ഞവരാണ് എൽ.ഡി.എഫും യു.ഡി.എഫും. അല്പം വൈകിയാണെങ്കിലും  തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വാദം അംഗീകരിച്ചതിനാൻ പിണറായിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.
ഇത് മാത്രമല്ല. എൻ.ഡി.എ മുന്നോട്ട് വെച്ച കേരള വികസന രാഷ്ട്രീയം ഒരു തുറന്ന ചർച്ചക്ക് കേരള സമൂഹം തയ്യാറാവണം
കാലം കുറച്ച് കഴിഞ്ഞാണെങ്കിലും, കേരളക്കരയും ബി.ജെ.പിയെ അംഗീകരിക്കും
കെ.ടി ജലീൽ പഴയ സിമി പ്രവർത്തകനായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ചുവരെഴുതി നടന്നയാളാണ്
അദ്ദേഹത്തെ പൂർണ്ണ വിശ്വസിച്ചതാണ് ഒന്നാം പിണറായി സർക്കാറിന്റെ  പരാജയം. അത് കൊണ്ട് തന്നെ വകുപ്പ് ഏറ്റെടുത്ത പിണറായി ജലീലി നെ തള്ളി പറയാൻ തയ്യാറാവണം. ഇത് പോലെ ശബരിമല വിശ്വാസികളെ അപമാനിച്ചതിൽ പിണറായി സ്വയം വിമർശനം നടത്തണം. കേരളത്തിൽ വളർന്നു വരുന്ന  ദേശവിരുദ്ധ തീവ്രാദികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ എൽ.ഡി.എഫ് തയ്യാറാകണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
 

Latest News