Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടു പോകാന്‍  എത്തിയ അക്രമിയെ ഒറ്റക്ക് നേരിട്ട് ബാലിക 

ഷിക്കാഗോ-അമേരിക്കയിലെ ഫ്േളാറിഡയില്‍ തട്ടിക്കൊണ്ടു പോകാന്‍ കത്തിയുമായി എത്തിയ അക്രമിയെ ഒറ്റക്ക് നേരിട്ട് പതിനൊന്നുകാരി.  രാവിലെ സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു അലിസ്സയെന്ന പതിനൊന്നുകാരി. അവിടേയ്ക്ക് കാറിലെത്തിയ 30 കാരനായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു.  കത്തി പിടിച്ച് വാഹനത്തില്‍ നിന്നിറങ്ങിയ ആ മനുഷ്യന്‍ എന്റെ അടുത്തേക്ക് വന്നു, ഞാന്‍ ഓടാന്‍ ശ്രമിച്ചു, പക്ഷേ അയാള്‍ എന്നെ പിടിച്ചു- അലിസ്സ പറഞ്ഞു.പെണ്‍കുട്ടിയെ അയാള്‍ പൊക്കി എടുത്തെങ്കിലും ചവിട്ടിയും കുടഞ്ഞെറി ഞ്ഞും രക്ഷപ്പെടുകയായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താനാകില്ലെന്ന് മനസിലാക്കിയ അക്രമി ഓടി കാറില്‍ കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും അലിസ്സയും ഓടി രക്ഷപ്പെട്ടിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമിയായ 30 കാരന്‍ ജാരേദ് പോളിനെ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റങ്ങളടക്കമുള്ള കേസുകളില്‍ നേരത്തെ പ്രതിയാണ് പിടിയിലായ ജാരേദ്.രണ്ടാഴ്ച മുന്‍പും ഇതേ കാറില്‍ വന്നവര്‍ തന്നെ സമീപിച്ചതായും, അവളോട് സംസാരിക്കാന്‍ ശ്രമിച്ചതായും അലിസ്സ  പോലീസിനോട് പറഞ്ഞു. അന്ന് പ്രതിയെ പിടികൂടാനായിരുന്നില്ല. അതിനു ശേഷം മാതാവിനൊപ്പമാണ് കുട്ടി സ്‌കൂളിലേക്ക് പോകാനായി എത്തിയിരുന്നത്. മാതാവില്ലാതെ ആദ്യമായി സ്‌കൂള്‍ ബസ് കയറാന്‍ പെണ്‍കുട്ടി എത്തിയ ദിവസമാണ് വീണ്ടും അക്രമമുണ്ടായത്.
';;.

Latest News