Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

61 കുട്ടികളടക്കം ഫലസ്തീനികളുടെ മരണം 212 ആയി; ഏക കോവിഡ് പരിശോധനാ കേന്ദ്രവും തകര്‍ത്തു

ഗാസ സിറ്റി- അന്താരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതമായിട്ടും ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് കുറവില്ല. യു.എന്‍ രക്ഷാസമിതി ഇന്ന് അടയിന്തര യോഗം ചേരാനിരിക്കെ, ഗാസയിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. 61 കുട്ടികളടക്കം 212 പേരാണ് ഇതിനകം ഗാസയില്‍ മരിച്ചത്. 1400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങളില്‍ ഇസ്രായിലില്‍ ഒരു കുട്ടിയടക്കം പത്ത് പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമായ ശേഷം രക്ഷാസമിതിയുടെ നാലാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന മൂന്നാമത്തെ സംയുക്ത പ്രഖ്യാപന നീക്കവും ഇസ്രായിലിന്റെ മുഖ്യസഖ്യകക്ഷിയായ അമേരിക്ക തടഞ്ഞിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇസ്രായില്‍ സൈന്യം ഗാസയില്‍ വന്‍തോതില്‍ ബോംബ് വര്‍ഷിച്ചു. ഗാസയിലെ ഏക കോവിഡ് പരിശോധനാ കേന്ദ്രവും ഖത്തര്‍ റെഡ് ക്രെസന്റ് ഓഫീസും ആക്രമണത്തില്‍ തകര്‍ന്നു. 15 വര്‍ഷമായി ഇസ്രായില്‍ ഉപരോധം നേരിടുന്ന ഗാസയില്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്. ലോകത്ത് എറ്റവും കൂടിയ തോതിലാണ് ഗാസയില്‍ കോവിഡ് പോസിറ്റിവിറ്റി. 28 ശതമാനം.

 

Latest News