Sorry, you need to enable JavaScript to visit this website.

സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങി,  ബൈക്ക് കസ്റ്റഡിയിലെടുത്തു;  കാല്‍നടയായി വീട്ടില്‍ എത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം- ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് നടന്ന് വീട്ടിലെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു. നഗരൂര്‍ കടവിള സ്വദേശി സുനില്‍കുമാര്‍ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പോലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയില്‍ എടുത്തത്.പഴക്കടയില്‍ നിന്നു പഴം വാങ്ങാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ പോലീസിന്റെ മുന്നില്‍പ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ 500 രൂപ പിഴയിട്ടു. അടയ്ക്കാന്‍ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തത്. ഇതേതുടര്‍ന്നാണ് സുനില്‍കുമാര്‍ കാല്‍നടയായി വീട്ടിലെത്തിയത്. ഇന്നു രാവിലെ 8.30ന് പോലീസ് തിരിച്ചയച്ചയാള്‍ വീട്ടിലെത്തി ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന സുനില്‍കുമാര്‍ മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതെന്നു സുഹൃത്തുക്കള്‍ ആരോപിച്ചു.
 

Latest News