ചെങ്ങന്നൂർ- ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുലിയൂർ പേരിശ്ശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ (40) ആണ് തൂങ്ങി മരിച്ചത്.
മദ്യപിച്ചത്തിയ ജോമോന്‍ വാക്കുതർക്കെത്തെ തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിനും പുറത്തും കൈയ്ക്കും
വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ജോമോൾ വീടിന്‍റെ ചുറ്റുമതിൽ ചാടിക്കടന്ന് അയൽപക്കത്തെ വീട്ടിൽ ഓടിക്കയറി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു.
ജോമോനെ അന്വേഷിച്ച് വീട് പരിശോധിച്ച പൊലീസ് ഇയാൾ വീട്ടിനുള്ളിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ജോമോന്റെ മൃതദേഹം മാലക്കരയിലെ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






