Sorry, you need to enable JavaScript to visit this website.

മോഡി സര്‍ക്കാര്‍ പതറി, ഒരാഴ്ചക്കിടെ  തിരുത്തിയത് നാല് തീരുമാനങ്ങള്‍ 

ന്യൂദല്‍ഹി-കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ ഒരാഴ്ചക്കിടെ കേന്ദ്ര സര്‍ക്കാരിന് തിരുത്തേണ്ടി വന്നത് നാല് തീരുമാനങ്ങള്‍. സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിക്കുന്നതാണ് അടുത്തിടെ മാറ്റം വരുത്തിയ നാല് തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായതാണ് തീരുമാനങ്ങള്‍ തിരുത്തുവാന്‍ സര്‍ക്കാരിന് പ്രേരണയായത്.
ഇന്ത്യയില്‍ ലോകത്തെ ഏത് വാക്‌സിനേക്കാളും വിലക്കുറവുണ്ട് ഉപയോഗം ലളിതമാണ്. രണ്ട് വാക്‌സിനുകള്‍ ഉള്ളതിനാല്‍ മറ്റ് വിദേശ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നയം. എന്നാല്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടു ലക്ഷത്തിനടുത്ത് എത്തിയതോടെ പെട്ടെന്ന് നയം മാറ്റി. അപേക്ഷിച്ചാല്‍ വിദേശ മരുന്നുകള്‍ക്ക് 3 ദിവസത്തിനകം ലൈസന്‍സ് നല്‍കാമെന്ന് തീരുമാനമായി.
വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് ആദ്യം മുഖം തിരിച്ചെങ്കിലും സര്‍ക്കാര്‍ ഈ തീരുമാനവും തിരുത്തി. മരുന്ന് കമ്പനികള്‍ക്ക് അഡ്വാന്‍സ് തുക നിരസിച്ച കേന്ദ്രം ഇന്നലെ 4,500 കോടി കൂടുതല്‍ മരുന്ന് ഉത്പാദിക്കാനായി നല്‍കാന്‍ തീരുമാനിച്ചു.
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കാനും വെട്ടിക്കുറയ്ക്കാനും പ്രതിപക്ഷം തീരുമാനിച്ചപ്പോഴും എതിര്‍ത്ത ബിജെപി അവസാനം ജനക്കൂട്ടം അപകടമാകുമെന്ന് കണ്ട് പ്രചാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് രണ്ട് ലക്ഷം കഴിഞ്ഞപ്പോള്‍ പോലും ബംഗാളില്‍ വലിയ ജനക്കൂട്ടങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.
 

Latest News