Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയ യുവാവ് അച്ഛനെ ചവിട്ടിക്കൊന്നു

നെടുമ്പാശ്ശേരി-  പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹരന്റെ (65) മരണം കൊലപാതകമെന്ന് ചെങ്ങമനാട് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണ കാരണമായതെന്ന് കണ്ടെത്തിയിരുന്നു. സംഭവവുായി ബന്ധപ്പെട്ട് മകന്‍ മഹേഷിനെ (കണ്ണന്‍-34) ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തു.
മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായി പോലീസ് പറഞ്ഞു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. മനോഹരനെ പല പ്രാവശ്യം വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.
മനോഹരന്റെ സംസ്‌കാരം ഇന്നലെ വീട്ടവളപ്പില്‍ നടത്തി.  ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ്  ലീവില്‍ നാട്ടിലെത്തിയതാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.

 

Latest News