Sorry, you need to enable JavaScript to visit this website.

VIDEO ആശുപത്രിയില്‍ ബെഡ് ഇല്ലെങ്കില്‍ അച്ഛനെ മരിപ്പിക്കൂ; യുവാവിന്റെ അഭ്യര്‍ഥന വൈറലായി

മുംബൈ- കോവിഡ് സ്ഥിരീകരിച്ച പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് രണ്ട് സംസ്ഥാനങ്ങളില്‍ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്ന് ദയനീയ അഭ്യര്‍ഥന നടത്തുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഒന്നുകില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യൂ, അല്ലെങ്കില്‍ ഇന്‍ജക് ഷന്‍ നല്‍കി മരിപ്പിക്കൂ എന്നാണ് യുവാവ് പറയുന്നത്.
പിതാവിനെ പ്രവേശിപ്പിക്കുന്നതിന് തെലങ്കാനയിലേയും മഹാരാഷ്ട്രയിലേയും നിരവധി ആശുപത്രികളിലെത്തിയെങ്കിലും വിജയിച്ചില്ല.
ആംബുലന്‍സിലെ ഓക്‌സിജിന്‍ തീരുകയാണെന്നു കൂടി അറിയിച്ച ശേഷം ഒന്നില്‍ ബെഡ് തരൂ അല്ലെങ്കില്‍ മരിപ്പിക്കൂ എന്ന ആവശ്യം സാഗര്‍ കിഷോര്‍ എന്ന യുവാവ് ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ ചാന്ദ്രപുര്‍ സ്വദേശിയാണ് സാഗര്‍ കിഷോര്‍.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വലിയ ആഘാതമേല്‍പിച്ചു കൊണ്ടിരിക്കെ പല സംസ്ഥാനങ്ങളില്‍നിന്നും ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതു സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഹോസ്പിറ്റുകളില്‍ ബെഡുകള്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലും ആശുപത്രികള്‍ക്ക് പുറത്ത് രോഗികള്‍ മരിക്കുകയാണ്.

 

Latest News